Dec 4, 2009

ഉച്ചാടനം ഒരു വായന

പ്രചുര പ്രചാരം നേടിയ മലയാള ബ്ലോഗ്‌ മഹാകവികള്‍ക്കിടയിലെ ഇത്രേം ഉള്ള ഒരു കുഞ്ഞ് നക്ഷത്രമാണ് ശ്രീ .ആചാര്യന്‍ . ആചാര്യനെ പറ്റി ഞാന്‍ വല്ലതും പറഞ്ഞാല്‍ അതൊരു അധിക പ്രസംഗം ആകില്ലേ എന്ന ശങ്ക എന്നെ തളര്‍ത്തുന്നു . ഞാന്‍ അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കാന്‍ അശക്തനാണ് . ഒരു കവി മാത്രമല്ല ആചാര്യന്‍ . കഥാകൃത്ത് , ചിത്രകാരന്‍ , നല്ലൊരു കൃഷിക്കാരന്‍ എന്നീ നിലയിലും ഖ്യാതി ബൂലോകത്തിന് അകത്തും പുറത്തും നേടിയിട്ടുണ്ട് . എന്‍റെ വ്യക്തി പരമായ അടുപ്പം വെച്ച്‌ പറയുമ്പോള്‍ ഞാന്‍ വിശേഷിപ്പിക്കുന്നത് കൂടെ നിന്നു കാലില്‍ ചവിട്ടാന്‍ അറിയാത്തവന്‍ എന്നാണ് .അതില്‍ കൂടുതലായ ഒരു വിശേഷണം എന്തുകൊണ്ടും ആചാര്യന് ഇണങ്ങില്ല .

ശ്രീ ആചാര്യന്‍ ഈയിടെ എഴുതിയ കവിതയാണ് " ഉച്ചാടനം " . പല കവികളുടെയും കവിതകള്‍ നിരൂപിച്ച് നിങ്ങളുടെ എല്ലാം പ്രശംസയും പ്രശസ്തിയും ബ്ലോഗ്‌ അവാര്‍ഡും ഞാന്‍ വാങ്ങിക്കൂട്ടി എന്നറിയാമല്ലോ . എന്നാല്‍ ഇങ്ങനെ ഒരു കവിത വന്നപ്പോള്‍ എന്തുകൊണ്ട് നിരൂപിച്ചുകൂടാ എന്ന ഭാരിച്ച ചിന്ത എന്നെ കഴിഞ്ഞ രണ്ട് ദിവസമായി അലട്ടിയതിന്റെ അനന്തര ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുവാന്‍ പോകുന്നത് . നിങ്ങളുടെ വിധി . നിങ്ങള്‍തന്നെ അനുഭവിച്ചു തീര്‍ക്കുക .
ഉച്ചാടനം എന്ന കവിത മറ്റ് പല കവിതകളില്‍ നിന്നും വളരെ വ്യത്യസ്തമായി എനിക്ക് തോന്നുന്നു . ചിലപ്പോള്‍ എന്‍റെ മാത്രം തോന്നലുകള്‍ ആകാം . നിങ്ങളെല്ലാം എന്നെക്കാള്‍ എത്രയോ ഉയരങ്ങളില്‍ ചിന്തിക്കുന്നവരാണ് . എങ്കിലും ആ നക്ഷത്ര ശോഭയില്‍ നിന്ന് ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടമോ അല്ലെങ്കില്‍ ആ പാറക്കെട്ടില്‍ നിന്നും ഒരു തുള്ളി വെള്ളമോ നിങ്ങള്‍ക്ക് തരുവാന്‍ എനിക്കായാല്‍ ഞാന്‍ കൃതാര്‍ഥനായി . സര്‍വ്വ ദൈവങ്ങളെയും സാക്ഷിയാക്കി ഞാന്‍ എന്‍റെ കര്‍ത്തവ്യം പൂര്‍ണ്ണമാക്കട്ടെ.

ഈ കവിതയില്‍ ഒരു കടലോളം അല്ലെങ്കില്‍ ഒരു കുന്നോളം കാര്യങ്ങള്‍ പറയുവാനായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയുവാന്‍ എനിക്ക് കഴിവില്ല എങ്കിലും വായനക്കാരുടെ മനസിലേക്ക് ചില കാര്യങ്ങളുടെ കരടുകള്‍ എങ്കിലും തള്ളിക്കയറ്റുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും . കവിയോട് ഒരു വാക്ക് പറയുവാന്‍ ഉള്ളത് പണ്ടാരമടങ്ങാന്‍ വേണ്ടി ,മറ്റുള്ളവര്‍ക്ക് ജ്വോലി ഉണ്ടാക്കാന്‍ വേണ്ടി മേലാല്‍ ഇതുപോലുള്ള കവിതകള്‍ എഴുതരുത് എന്നാണ് .കവി ചിന്തിക്കുന്നതാവില്ല വായനക്കാരന്‍ ചിന്തിക്കുന്നത് . പിന്നെ വായനക്കാര്‍ കാട് കയറുന്നു എന്ന് പറയരുത് .

ഇനി കവിതയിലേക്ക് വരാം .ഈ കവിത തിരസ്കരിക്കപ്പെട്ടവന്റെ കവിത എന്ന് വിളിക്കാം കാരണം പിന്നീട് പറയാം . ആദ്യം കവിതയുടെ തലേക്കെട്ടില്‍ കയറി പിടിച്ചതിന് ശേഷം താഴേക്ക് നമുക്ക് വസ്ത്രാക്ഷേപം നടത്താം . ഉച്ചാടനം എന്നാല്‍ ഉച്ചക്കുള്ള നടനമോ നാട്യമോ ആയിരിക്കാം . അല്ലെങ്കില്‍ ഉച്ചക്കിറുക്ക് എന്നും വിളിക്കാം .ഉച്ചക്ക് ഓഫീസില്‍ ആഹാരം കഴിച്ചതിന് ശേഷം കവി ലേശം ഉറങ്ങിപ്പോയി . ഉച്ച ഭക്ഷണം കഴിച്ചാല്‍ ആരായാലും ലേശം ഉറങ്ങിപ്പോകും .അതിനെ തെറ്റായി കാണാന്‍ കഴിയില്ല .അങ്ങനെ ഉച്ചമയക്കത്തില്‍ സ്വപ്നത്തില്‍ കാണുന്ന വിവിധ രംഗങ്ങളാണ് ഈ കവിതയില്‍ ആകമാനം ദര്‍ശിക്കുവാന്‍ കഴിയുക .

പതിവ് പോലെ വിവിധ ഭാഗങ്ങളായി ഈ കവിതയെ തിരിക്കാം എങ്കിലും , ചില പ്രധാന ഭാഗങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ എന്‍റെ കടമ ഞാന്‍ പൂര്‍ത്തിയാക്കുകയാണ് . എല്ലാ വരികളും ഇവിടെ കൊണ്ടുവരുവാനോ ,വിശദീകരിക്കുവാനോ കഴിയാത്തതില്‍ യാതൊരു ഖേദമില്ല ,കാരണം അത്തരത്തില്‍ ഉള്ള ഒരു കവിതയല്ല ഇത് . വായനക്കാരുടെ ചിന്താ മണ്ഡലങ്ങളും കടന്ന് ഈ കവിത വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ . ഒരോ വാക്കുകളും വരികളും സമൂഹത്തിന്റെ നേര്‍ക്കുള്ള ചാട്ടവാറടികളായി തോന്നുന്നു . ഇത്തരത്തില്‍ ഉള്ള കവിതകള്‍ രചിക്കുവാന്‍ ബ്ലോഗില്‍ ഇന്ന് കവികള്‍ വളരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . വെറുതെയല്ല ആചാര്യ , നിങ്ങള്‍ തിരസ്കരിക്കപ്പെട്ടവനായി തീര്‍ന്നത് . ബ്ലോഗിലെ കവികളെ പോലെ കവിതകള്‍ എഴുതാന്‍ ആദ്യം പഠിക്ക് . എന്നിട്ട് കാര്യങ്ങള്‍ തീരുമാനിക്കാം .

ക്രിസ്തുവിനും മുന്‍പുള്ള കുരുക്ഷേത്ര യുദ്ധം മുതല്‍ തുടങ്ങി ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷ വഴി കറങ്ങി തിരിഞ്ഞ് ഇന്നത്തെ സമൂഹവും ബ്ലോഗും കവിതയും മറ്റുമായി ചുറ്റി പിണഞ്ഞു കിടക്കുന്ന ഈ കുരുക്കഴിക്കുവാന്‍ ചില്ലറ പ്രയാസങ്ങള്‍ അല്ല അനുഭവിച്ചത് . ഈ കവിത കൂടുതല്‍ പഠിച്ചാല്‍ ഒരു പക്ഷേ എനിക്ക് ഡോക്ടറേറ്റ് വരെ കിട്ടാന്‍ സാധ്യത . പിന്നെ നിങ്ങള്‍ ഡോക്ടര്‍ കാപ്പി , ഡോക്ടര്‍ ,കാപ്പി എന്നൊക്കെ വിളിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ആ ഭാഗങ്ങള്‍ ഞാന്‍ ഒഴിവാക്കുന്നു . വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒന്ന് ട്രൈ ചെയ്യാം .


കവിതയുടെ ആദ്യ പതിനൊന്ന് വരികള്‍ , ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് പുറം ജാതിക്കാരി പെണ്ണിന്റെ അടുക്കല്‍ യേശു വെള്ളത്തിനായി വരുന്ന രംഗം ഓര്‍ത്ത് പോയി . കുമാരനാശാന്റെ ചണ്ടാല ഭിഷുകി ഈ സമയം വായിക്കുന്നത് നന്നാകും . എന്നാല്‍ അടിമകള്‍ ഉടമകളായ ഈ സമയത്ത് ക്രിസ്ത്യാനികള്‍ തന്നെ യേശുവിനോട് പറയുകയാണ്‌ " കടക്ക് പുറത്ത് " . നിന്‍റെ ഒരു നോട്ടം പോലും യെങ്ങള്‍ക്ക് വേണ്ട . കാലം മാറി എങ്കിലും അടിമകളുടെ സംസാര രീതികള്‍ അത് തന്നെ എന്ന് കവി ചൂണ്ടിക്കാട്ടുന്നു . നീ ജീവന്റെ പാറയാണ്‌ , നദിയാണ് , വെളിച്ചമാണ് എന്നെല്ലാം ഞങ്ങള്‍ക്കറിയാം പക്ഷേ നിന്നെ ഞങ്ങള്‍ക്ക് വേണ്ട . വേഗം പട്ടണത്തിന് പുറത്ത് പോകുക . നീ പാറയാണ്‌ എങ്കില്‍ നോക്കുക അതേ പാറകള്‍ കൊണ്ട് ഞങ്ങള്‍ കൊട്ടാരം പണിയുന്നു . നീ തേജസെങ്കില്‍ അതേപോലെ നൂറ് തേജസുകള്‍ സൃഷ്ടിക്കുവാന്‍ ഞങ്ങളുടെ സയന്‍സ് വളര്‍ന്നിരിക്കുന്നു . നിന്നെ പറ്റി ഓര്‍ക്കുന്നവരെ പോലും ഞങ്ങള്‍ ജീവന്റെ നദിക്കും അക്കരെ കടത്തും .അതുകൊണ്ട് വേഗം പൊയ്ക്കൊള്ളുക.നിന്നെ അവസാന ദിവസം ഞങ്ങള്‍ക്ക് ഒറ്റുകൊടുക്കേണ്ടി വന്നാല്‍ പോലും ഒരു യൂദാസിനെ പോലെ ഞങ്ങള്‍ നിന്നെ ചുംബിക്കില്ല .നിന്നെ ഏതെല്ലാം വിധത്തില്‍ ദ്രോഹിക്കേണ്ടി വന്നാലും ഞങ്ങള്‍ക്ക് യാതൊരു ദുഖവും ആ കാര്യത്തില്‍ ഇല്ല . നീ ദുഖിക്കുന്നത് കണ്ട് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് പോലെ ദുഖവെള്ളിയാഴ്ചകളില്‍ കയ്പ്പ് വെള്ളം കുടിക്കാം . എന്നാലും നിനക്ക് മാപ്പ് തരില്ല . ഞങ്ങളെ വഴി തെറ്റിച്ചതിന് നീ മാപ്പ് പറഞ്ഞാല്‍ നിന്നെ സമുദ്രത്തോളം കൊണ്ടുപോയി അതില്‍ മുക്കിക്കളയാം .അത്രത്തോളം നിന്നെ ഞങ്ങള്‍ വെറുത്തിരിക്കുന്നു .ഇങ്ങനെയൊക്കെ നീ ദുഖിക്കുന്നത് കണ്ട് ഞങ്ങളുടെ തലമുറകള്‍ നശിച്ചു പോയാലും ഞങ്ങള്‍ക്ക് അതില്‍ ലേശവും ഭയമില്ല .
 
ഇത്രയെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ട് കവി അടുത്തു കാണുന്നത് ബ്ലോഗിലെ കവി എന്ന തന്റെ ഭാവിയെ കുറിച്ചാണ് .അതാണ്‌ കവി ഉടനെ തന്നെ ശ്ലഥ കാകളി വൃത്തത്തില്‍ രണ്ടക്ഷരം കുറഞ്ഞീടുകില്‍ അത് മഞ്ചേരി ആയിടും എന്ന് പറയുന്നത് . ബ്ലോഗില്‍ അദ്ദേഹത്തിന് കവി എന്ന ജീവിതത്തിന് ഭീക്ഷണിയായിട്ടുള്ളത് മഞ്ചേരിക്കാരായ കവികളാണ് . അവര്‍ ജാഗ്രതൈ .




അങ്ങനെ ആ മഞ്ചേരിക്കാരെ രഥത്തില്‍ കെട്ടിയിട്ട് ഓടിക്കും . രഥത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കവിയുടെ സ്വപനത്തില്‍ കടന്ന് വരുന്ന അടുത്ത രംഗം കുരുക്ഷേത്ര യുദ്ധമാണ് . എന്നിട്ട് കവി സ്വയം കര്‍ണ്ണന്‍ ആയി മാറുകയാണ് . വില്ലാളി വീരനായ കര്‍ണ്ണന്‍ . കുന്തി ദേവിയുടെ സീമന്ത പുത്രന്‍ .പഞ്ച പാണ്ഡവര്‍ കട്ടില്‍ കാലു പോലെ ആറ് പേര്‍ എന്ന ആ പഴയ കാര്യം വീണ്ടും കവി ഓര്‍മ്മിക്കുന്നു . വില്ലാളി വീരനായ അര്‍ജ്ജ്ജുനനെക്കാള്‍ ഒരു പടി മുന്നിലായിരുന്നു കര്‍ണ്ണന്‍ .സൂര്യ ദേവന്റെ പുത്രന്‍ .അര്‍ജ്ജുനന്‍ വില്ല് കുലച്ച് അമ്പെയ്യ്തു കിട്ടിയ ദ്രൌപതിയെ എന്തുകൊണ്ട് കര്‍ണ്ണനും ഭാര്യയായി ലഭിച്ചില്ല . കിട്ടിയതെല്ലാം തുല്യമായി വീതിക്കുവാന്‍ പറഞ്ഞ കുന്തി ദേവിക്കും പിഴച്ചുവോ ? അല്ലെങ്കില്‍ കര്‍ണ്ണന്‍ ദ്രൌപതിയെ ശപിച്ചുവോ ? ദ്രൗപതി അല്ലെങ്കില്‍ പാഞ്ചാലി കര്‍ണ്ണന്റെയും ഭാര്യയാകുവാന് കൊതിച്ചുവോ ? എന്തുകൊണ്ട് കര്‍ണ്ണന് ദുര്‍വിധികള്‍ നേരിടേണ്ടി വന്നു ? ആരാണ് ചതിച്ചത് ? ഒടുവില്‍ കവച കുണ്ഡലങ്ങള്‍ നഷ്ടപ്പെട്ടവനായി യുദ്ധഭൂമിയില്‍ മരിച്ചു പോകുവാന്‍ ഇടയായത് എന്തുകൊണ്ട് ? പല ചോദ്യങ്ങള്‍ കവി വായനക്കാര്‍ക്കായി എറിഞ്ഞ് തരുന്നു .‍


ധൃതരാഷ്ട്രരുടെ മീഡിയ സെന്റര് ആയിരുന്ന സജ്ജയനെപ്പോലെ ഇന്നത്തെ ബ്ലോഗിലെ പത്രങ്ങള്‍ പോലും മഹാകവികള്‍ക്ക് വേണ്ടിയാണ് .വീണ്ടും ചില കാര്യങ്ങള്‍ ബ്ലോഗിലെ അധ:കൃതരായ ആളുകള്‍ക്ക് എതിരായി ചെയ്യും എന്ന് പറഞ്ഞതിന് ശേഷം , കവി മഹാകവികളോടും ബ്ലോഗിലെ പ്രമാണിമാരായ ആളുകളോടും ചോദിക്കുകയാണ് . അല്ലയോ പ്രമാണിമാരെ , വിശുദ്ധന്മാരെ നിങ്ങള്‍ ഇങ്ങനെയൊക്കെ കളികള്‍ കളിച്ചതിന് ശേഷം രാജകീയ കിരീടം അതായത് ഈ വര്‍ഷത്തെ ബ്ലോഗ്‌ അവാര്‍ഡിന് വേണ്ടി കൈ നീട്ടുമ്പോള്‍ നിങ്ങളുടെ കയ്യില്‍ മിന്നല്‍ എല്ക്കുമോ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക കൊണ്ട് കവി ഉച്ചാടനം എന്ന കവിത അവസാനിപ്പിക്കുന്നു .ഇനിയും ധാരാളം കാര്യങ്ങള്‍ പറയുവാന്‍ ഉണ്ടെങ്കിലും നിങ്ങളുടെ ക്ഷമയെ ഞാന്‍ പരീക്ഷിക്കുന്നില്ല .

കവിതയുടെ ആദ്യവും അവസാന ഭാഗങ്ങളിലും നമുക്ക് രണ്ട് സ്ത്രീകളെയും കാണാം . ഒന്ന് പുറം ജാതിക്കാരിയായ സ്ത്രീ , മറ്റൊന്ന് പാഞ്ചാലി . ഇവര്‍ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു . പുറം ജാതിക്കാരിയായ സ്ത്രീക്കും അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു . ഇപ്പോഴുള്ള ആള്‍ ശരിക്കും അവളുടെ ഭര്‍ത്താവല്ല . പാഞ്ചാലിക്കും ഭര്‍ത്താക്കന്മാര്‍ അഞ്ചു പേര്‍ . കര്‍ണ്ണനെ മനസ് കൊണ്ടെങ്കിലും പാഞ്ചാലി വരിച്ചുവോ ? അറിയില്ല . ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധങ്ങള്‍ ? എന്തെല്ലാം ചോദ്യങ്ങളാണ് കവി നമുക്ക് നമ്മുടെ ചിന്തക്ക് വേണ്ടി നല്‍കുന്നത് .

മറ്റൊരു കാര്യം കുരു വംശ ജരായ പാണ്ടവരും കൌരവരും കുരുക്ഷേത്ര യുദ്ധം നടത്തുവാന്‍ കാരണമായി തന്നെ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത് , സ്ഥലജല വിഭ്രാന്തി മൂലം താഴെ
വീണ ദുര്യോധനനെ കണ്ട് പാഞ്ചാലി ഒന്ന് ചിരിച്ച് പോയി എന്ന തെറ്റ് മൂലമാണ് എന്നത്രേ . ബ്ലോഗ്‌ വംശജരായ ബ്ലോഗ്‌ പുല്ലന്മാര്‍ എന്ത് പുല്ലു കാരണമാണ് തമ്മില്‍ തല്ല് ‍ നടത്തുന്നത് എന്നും കവി ചോദിക്കുന്നു . ശത്രു പക്ഷത്തും മിത്രത്തിന്റെ പക്ഷത്തും സ്വന്തമാളുകള്‍ ഏതോ പുല്ലിനു വേണ്ടി ചതുരംഗ കളങ്ങള്‍ ഒരുക്കി തമ്മില്‍ തല്ലുന്നു. ഇത് ഇപ്പോഴെങ്ങും തുടങ്ങിയതല്ല എന്ന് വായനക്കാരെ ബോധ്യപ്പെടുതുവാനാണ് കവി ബോധപൂര്‍വ്വം കുരുക്ഷേത്രത്തിലേക്ക് ഒരു യാത്ര പോകുന്നത് .


വളരെ മനോഹരമായ ഒരു കവിതാ വായനയാണ് എനിക്ക് ഈ കവിത സമ്മാനിച്ചത്‌ . പലപ്പോഴും കാടുകള്‍ കയറി ഞാന്‍ പോയെങ്കിലും ഇന്നത്തെ സമൂഹത്തിന്റെ പച്ചയായ ആവിഷ്കാരമായി ഈ കവിത തീരുന്നു എന്നത് നിശ്ചയമായും പറയാവുന്ന കാര്യമാണ് . ഇത്തരം ധാരാളം കവിതകള്‍ എഴുതുവാന്‍ നമ്മുടെ എല്ലാം പ്രിയപ്പെട്ടവനായ ആചാര്യന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു .

ജയഹോ


ഉച്ചാടനം കവിത ഇവിടെ വായിക്കാം

Nov 10, 2009

കവിത ബ്ലോഗില്‍ വായിക്കുന്നവരേ...

ഇന്‍ററാക്ടീവ് മീഡിയം എന്ന നിലയില്‍ ബ്ലോഗ് അപര്യാപ്തമാണോ എന്ന് തോന്നുകയാണ്. പ്രത്യേകിച്ചും സര്‍ഗ സൃഷ്ടികളുടെ അസ്തിത്വം ബ്ലോഗില്‍ വളരെയേറെ, ചിലപ്പോള്‍ അതിരു വിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഈ സമീപകാല സാഹചര്യങ്ങളില്‍. എഴുതണം എന്ന് ആഗ്രഹിക്കുന്നവരെ പിന്നാക്കം വലിക്കുകയോ, ഇപോള്‍ തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരെ മടുപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍ ചോദ്യം ചെയ്യലിന്‍റെ ഭൂമിക ഗുരുതരമായ ഒരു പ്രതിസന്ധിയായി കാണണം.

സഗീര്‍ പണ്ടാരത്തിലിന്‍റെ കവിതകള്‍ കുടം തുറന്നു വിട്ട കവിതാ ചര്‍ച്ച ഇപ്പോള്‍ ഓരോ ബ്ലോഗിലും കത്തിപ്പടരുകയാണ്. ലതീഷ് മോഹന്‍റെ കവിതാഭാഗം മനസിലാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് നടന്ന ഉഗ്രന്‍ സമ്വാദം ഇനിയും കെട്ടണഞ്ഞിട്ടില്ല. തുടര്‍ന്ന് നിരൂപകരും വിമര്‍ശകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാ ബ്ലോഗിലും എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോണ മയൂര എഴുതിയ മൂന്നു വാക്ക് കവിതയെച്ചൊല്ലിയും ചോദ്യങ്ങള് ഉയര്‍ന്നു. ഇങ്ങനെ പല ബ്ലോഗര്‍മാരും തങ്ങള്‍ എഴുതുന്നത് എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട ബാധ്യതയുണ്ട് എന്ന അവസ്ഥയിലേക്ക് ബ്ലോഗിന്‍റെ ഇന്‍ററാക്ടീവ് സാധ്യതകള്‍ കൊണ്ടു ചെന്നെത്തിക്കുന്നത് എത്രത്തോളം ആരോഗ്യകരമായ ഒരു പ്രവണതയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് സര്‍ഗശേഷിയെ കെടുത്തുകയാണോ ചെയ്യുക എന്ന് സംശയം തോന്നുന്നു. എങ്കില്‍ ഇത് ചുരുങ്ങിയത് മലയാളം ബ്ലോഗ് രംഗത്തെങ്കിലും ബ്ലോഗിങിന്‍റെ ഒരു പോരായ്മയായി കണക്കാക്കണം.

കവിതകള്‍ ചൊല്ലിക്കേട്ടിരുന്ന കാലവും കവിതാ സമാഹാരങ്ങളുടെ കാലവും ഇങ്ങനെ ഒരു പരസ്പര പോരാട്ടത്തിന്‍റെ വേദി നമുക്ക് തുറന്നു തന്നിരുന്നില്ല. കവിതാ സമാഹാരത്തിലെ കവിതകളോടും കവികളോടും അവരുപയോഗിക്കുന്ന സങ്കേതങ്ങളോടുമെല്ലാം എന്നും വിയോജിപ്പുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടത് സമാന മനസ്ക്കരുടെ വേദികളിലാണ്. കവികള്‍ പോലും തങ്ങളുടെ കവിതകളെപ്പറ്റി മറുപടികള്‍ പറയേണ്ടി വന്നിരിക്കുക ഒരു പക്ഷേ തങ്ങളുടെ തന്നെ തലത്തിലുള്ളവരോട് മാത്രമായിരിക്കണം. വായനക്കാര്‍ എന്നും വായനക്കാരായിരുന്നു. അവര്‍ ആസ്വദിക്കുകയും തിരസ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചോദ്യം ചെയ്തിട്ടില്ല. ആസ്വാദനവും തിരസ്ക്കാരവും എന്നതിനപ്പുറം ആക്രമിക്കപ്പെടുക എന്ന സാധ്യത അന്ന് ദുര്‍ലഭമായിരുന്നു. അതു കൊണ്ടു തന്നെ ആക്രമിക്കപ്പെടേണ്ടയിരുന്നുവെന്ന് തോന്നുന്ന കൃതികളുടെ ഉടമകള്‍ പോലും പില്‍ക്കാലത്ത് തങ്ങളൂടെ സര്‍ഗശേഷിയില്‍ നിന്ന് കണ്ടെടുത്ത രത്നങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ഓരോ കവിതയെയും വായനക്കാരന്‍ എങ്ങനെ സമീപിക്കുന്നു എന്നതിനും പ്രാധാന്യമില്ലേ? ചെമ്മനത്തിന്‍റെ കവിതയെയും ചുള്ളിക്കാടിന്‍റെ കവിതയെയും സമീപിക്കുന്നവര്‍ ഇരിക്കുന്നത് വ്യത്യസ്ത ഇരിപ്പിടങ്ങളിലാണോ? ആണെങ്കില്‍ക്കൂടിയും ഇരു കവിതകളിലും നിന്ന് തങ്ങളുടെ ഉള്ളില്‍ തട്ടുന്നവയെ മനസിലാക്കാന്‍ ഒരേ വായനക്കാരനും ഒരേ ആസ്വാദകനും എന്നും കഴിഞ്ഞിരുന്നു. കഥയിലെ ചോദ്യമല്ല കഥയുടെ കാമ്പറിയാനായിരുന്നു താല്പര്യമെന്ന പോലെ. ഓരോ കവിതയിലും കഥയിലും നിന്ന് ആ കവികളും കഥാകൃത്തുക്കളും ഉപയോഗിച്ചിട്ടുള്ള ബിംബങ്ങളും കല്പ്പനകളും എഴുന്നേറ്റു വന്ന് വായനക്കാരന്‍റെയും ആസ്വാദകന്‍റെയും ഹൃദയങ്ങളില്‍ കാലാകാലങ്ങളായി സുഷുപ്തിയിലാണ്ടിരുന്ന അതേ ബിംബങ്ങളെയും കല്നകളെയും എതിരേറ്റിരുന്നു. അങ്ങനെ ആ കവിതകളും കഥകളും അവ എഴുതിയവരും പ്രിയപ്പെട്ടവരായി മാറി. അതേ സമയം അവയെപ്പറ്റിയുള്ള വിയോജിപ്പുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുതിയ മാനങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും ഒരു കൃതിയുടെയും കര്‍ത്താക്കള്‍ ഏതെങ്കിലും ചന്ത മൈതാനത്തോ ഓഡിറ്റോറിയത്തിലോ കൃതിയില്‍ താന്‍ ഉദ്ദേശിച്ചത് ഇതാണ് വായനക്കാരേ എന്നു പറയേണ്ടി വന്നിട്ടില്ല. ഏതെങ്കിലും പത്രത്തിലോ മാസികയിലോ കവിതയെഴുതിയിട്ട് അടുത്ത ലക്കത്തില്‍ അതിനു വിശദീകരണം കൊടുത്തിട്ടുമില്ല. ആസ്വാദകര്‍ രചയിതാക്കള്‍ക്ക് അനുവദിച്ച ഒരു പദവി തന്നെ ആയിരുന്നു അത്.

ചോദ്യം ചെയ്യപ്പെടലിന്‍റെ ഘട്ടം അഭിമുഖീകരിക്കുന്നത് ആധുനികകാലത്തെ ബ്ലോഗ് കൃതികളാണ്. എഴുത്തുകാരന്‍ എഡിറ്ററും പബ്ലീഷറുമായി ഒരേ സമയം മാറുന്നതു പോലെ ബ്ലോഗിന്‍റെ സംവാദ സാധ്യത മൂലം വായനക്കാരന്‍ ആസ്വാദകനും നിരൂപകനും വിമര്‍ശകനും ആക്രമണകാരിയുമായി ഒരേ നിമിഷം മാറുന്ന സവിശേഷത. മുന്‍പൊരിക്കലും നേരില്‍ക്കാണാത്ത വായനക്കാരന്‍ സ്വത്വം പൂണ്ട് രചയിതാവിനു മുന്നില്‍ അവതരിക്കുന്ന നിമിഷം. രചയിതാക്കള്‍ക്ക് ഇതൊരു ദു:സ്വപ്നമായി മാറുന്ന കാഴ്ചയാണ് ബ്ലോഗില്‍ ഈയിടെ ക്ണ്ടു വരുന്ന ചോദ്യോത്തര പംക്തിയോ ടീ.വീ.ചാനല്‍ അനാലിസിസോ പോലെയൂള്ള സംഭവങ്ങളിലേക്ക് മാറുന്ന അവസ്ഥ. ഇത് സര്‍ഗ ശേഷിയുള്ള വ്യക്തിയെ സംബന്ധിച്ച് തികച്ചും അപ്രതിക്ഷിതവും അസ്വസ്ഥതാ പരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. എഴുതുവാനുള്ള ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നവരെ അനാവശ്യ മുങ്കരുതല്‍ എടുക്കുന്നതിലേക്ക് നയിക്കുന്നതും എഴുതുന്നതിനു വളരെയധികം ഹോം വര്‍ക്ക് ചെയ്യുക എന്ന യാന്ത്രികതയിലേക്ക് നിര്‍ബ്ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തേക്കാം. സര്‍ഗാത്മകത എന്ന ദൈവികമായ അംശത്തിനു വിനാശകരമാണിത് എന്ന് പറയാതെ വയ്യ. അനര്‍ഗളം പ്രവഹിക്കേണ്ട സര്‍ഗസൃഷ്ടികളെ ഫാക്ടും ഫിഗറും അളന്നു കുറിച്ച ശാസ്ത്ര ലേഖനങ്ങളാക്കി മുരടിപ്പിക്കുകയാവും ഫലം. വായനക്കാരന്‍റെ കോടതിയില്‍ നില്‍ക്കാനല്ല, വായനയുടെ താളത്തിമിര്‍പ്പില്‍ നില്‍ക്കാനായിരിക്കും, ഏതു ചെറിയ കൃതിയുടെയും രചയിതാവ് കൊതിക്കുക. അങ്ങനെ സംഭവിക്കുന്നതിനു പകരം ബ്ലോഗിന്‍റെ ഇന്‍ററാക്ഷന്‍ എന്ന സാധ്യത രചയിതാവിനു കൂച്ചുവിലങ്ങിടാന്‍ പാടില്ല. അത് കൃതികളെ ഇല്ലാതാക്കും. കൃതികള്‍ ഇല്ലാതെ വന്നാല്‍ ബ്ലോഗ് വായനക്കാരന്‍ എവിടെ പോകും.

ഓരോ എഴുത്തുകാരന്‍റെ കൃതിയേയും അതു വായിക്കുന്നതിനു മുന്‍പേ തീര്‍പ്പുകല്പിക്കേണ്ടതുണ്ടോ? പ്രമുഖരും അപ്രശസ്തരും അന്നന്ന് എഴുതിത്തുടങ്ങുന്നവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ബ്ലോഗില്‍ ഏതെങ്കിലും കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല എങ്കില്‍ അതിലുള്ള നിരാശ തോന്നാം. എന്നാല്‍ തീരെ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നാത്ത ഒരു കൃതിയിലെ ചെറിയ ഭാഗമായിരിക്കും ചിലപ്പോള്‍ വായനക്കാരന്‍റെ മനസിനെ സ്പര്‍ശിക്കുക. ഇതു തന്നെയല്ലേ സര്‍ഗാത്മകതയുടെ രഹസ്യം. അവിടെ കൃതികള്‍ക്കാണ് മുന്തൂക്കം; കൃതികളെപ്പറ്റി രചയിതാവിനുണ്ടാകാവുന്ന അവകാശവാദങ്ങള്‍ക്കല്ല. അപ്പോള്‍ വായനയില്‍ മുന്‍ വിധി കൈക്കൊള്ളുന്നത് ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നു.

ബ്ലോഗിന്‍റെ സംവാദ സാധ്യതകളെയും മുന്‍വിധിയോടെ വായനക്കാര്‍ കൈകാര്യം ചെയ്യരുത് എന്ന് തോന്നുന്നു. ബ്ലോഗിലെ കൃതിയെപ്പറ്റിയല്ലാതെ അത് രൂപീകരിച്ച വ്യക്തിയുടെ തന്നെ നിരൂപണം കൂടി അതിനനുബന്ധമായി വായനക്കാരന്‍ കാംക്ഷിക്കേണ്ടതുണ്ടോ? വായനക്കാര്‍ തമ്മില്‍ ആശയങ്ങളെച്ചൊല്ലി വാഗ്വാദമുണ്ടായേക്കാം. എന്നാല്‍ എഴുത്തുകാരന്‍ അതില്‍ എവിടെയാണ് പ്രത്യക്ഷപ്പെടേണ്ടത്? പബ്ലീഷ് ചെയ്യപ്പെട്ട ശേഷം ഒരു കൃതിയിന്മേലുള്ള അധികാരം വായനക്കാന് ഉള്ളതെന്ന് ബ്ലോഗില്‍ സാധാരണ കേള്‍ക്കാറുണ്ട്. ശരി തന്നെ. എങ്കീല്‍ എവിടെയാണ് പ്രസ്തുത കൃതി പബ്ലീഷ് ചെയ്ത ബ്ലോഗര്‍ നില്‍ക്കേണ്ടത്. കൃതി പുറത്തു വന്നതോടെ ആ ബ്ലോഗര്‍ക്ക് അതിന്‍മേലുള്ള അധികാരം നഷ്ടമാകുന്നു എന്നു തന്നെയിരിക്കട്ടെ. രാജ്യം പണയം തന്ന രാജാവിനോട് മറഞ്ഞിരിക്കുന്ന നിധികളെപ്പറ്റി ചോദിക്കുന്നതില്‍ എന്തര്‍ഥം? പണയ വസ്തു കൈവശമുള്ളവര്‍ നിധി കണ്ടെത്തണം. കയ്യടക്കണം. രാജാവിനെ ഇല്ലായ്മ ചെയ്തതു കൊണ്ട് അയാളില്‍ നിന്നും ഭാവിയില്‍ പുറത്തു വന്നേക്കാവുന്ന പല രഹസ്യങ്ങളും നഷ്ടമാവുകയാണ്.

സര്‍ഗശേഷിയുടെ കൂമ്പടയ്ക്കുന്ന തരത്തിലാക്കാന്‍ പറ്റുന്ന ഒരു ഭസ്മാസുര വേഷം കൂടി ബ്ലോഗിലെ ഇന്‍ററാക്ഷന്‍റെ അതിപ്രസരത്തിനുണ്ട് എന്ന് മനസിലാക്കി വേണം വായനക്കാരന്‍ വിമര്‍ശകനും നിരൂപകനും ചോദ്യകര്‍ത്താവുമായി രൂപം മാറുവാന്‍. രചയിതാവിനെ ചോദ്യം ചെയ്യലില്‍ വീര്‍പ്പു മുട്ടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലെ സമ്മതി ദാനാവകാശം പോലെ തന്നില്‍ നിക്ഷിപ്തമായ, കൃതിയെപ്പറ്റി ആത്യന്തിക തീര്‍പ്പ് കല്പ്പിക്കാനുള്ള ശക്തി ഇന്ന് ബ്ലോഗ് വായനക്കാരന്‍ വിസ്മരിക്കുകയാണ്-സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള അധികാരം അഥവാ ഒരു സര്‍ഗ സൃഷ്ടിയുടെ അതിജീവനം അത് എന്നും വായനക്കാരനില്‍ മാത്രം ഭദ്രമാണെന്ന സത്യം.

Nov 4, 2009

Sandwitch Generation


Sandwitch Generation - ഇവിടെ .

Nov 1, 2009

ഷാരുഖിന്-44









ബോളിവുഡ്ഡിലെ ഏറ്റവും തിളക്കമുള്ള താരം ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമെയുള്ളൂ ഷാരുഖ് ഖാൻ.ബോളിവുഡ്ഡിന്റെ ചരിത്രത്തിൽ ഇടം നേടിയ എത്രയെത്ര സിനിമകളാണ് ഷാരുഖിന്റെതായി പുറത്തുവന്നിട്ടുള്ളത്.പ്രണയമെന്നാൽ ഷാരുഖ്-കാജോൾ സിനിമകളിലെ പോലെ നയനമനോഹരമായി കണ്ട കാമുകികാമുകന്മാർ.


ആദ്യ ചിത്രമായ ദിവാനയായാലും ബാസിഗർ ആയാലും ദിൽ വാലെ ദുൽഘനിയാ ലേ ജായേഗെ ആയാലും തന്റെ ആരാധകരെ ഒട്ടും നിരാശരാക്കാതെ അവരെ പിടിച്ചു ഇരുത്താൻ കഴിയുന്ന ഒരു സിദ്ധി ഈ കിംഗ് ഖാന് വേണ്ടുവോളമുണ്ട്.ഷാരുഖിന്റെ നായികന്മാരായി പലർക്കും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞെങ്കിലും ഒരു ഭാഗ്യജോഡിപോലെ ഷാരുഖ്-കാജോൾ കൂട്ടുകെട്ട് എന്നും വേറിട്ട് നിന്നു.ബാസിഗർ,കരൺ അർജ്ജുൻ,ദിൽ വാലെ ദുൽഗനിയാം ലേ ജായേഗെ,കുച്ച് കുച്ച് ഹോത്താഹെ തുടങ്ങി ഇവർ അഭിനയിച്ച സിനിമകൾ ബോക്സോഫീസിൽ വൻ ഹിറ്റുകളായി മാറിയപ്പോ
ഈ താരജോഡികളും ഒരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ എന്നും വേറിട്ടു നിന്നു.
എന്തായാലും ബോളിവുഡ്ഡിന്റെ ചരിത്രനായകൻ 44വയസ്സിലേയ്ക്ക് കടക്കുന്നു.ഇനിയും എത്രയോ ഹിറ്റുകൾ ഷാരുഖ് ഖാനിൽ നിന്നും നമ്മുക്ക് കിട്ടാൻ ഇരിക്കുന്നു.

Sep 25, 2009

ഇന്ത്യയുടെ സ്വന്തം വാട്ടര്‍

ചന്ദ്രനിലേക്ക് പോയ ചന്ദ്രയാന്‍ വെള്ളം കണ്ടെത്തിയ വാര്‍ത്ത ആഘോഷതിമിര്‍പ്പുകളോടെ തകര്‍ക്കുകയാണ് ഇന്ത്യയില്‍ എന്നാണ് ഇന്നലെ മുതല്‍ വരുന്ന വാര്‍ത്തകള്‍ .തികച്ചും ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ നിമിക്ഷം .ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ ഇനിയും നടക്കണം . അങ്ങനെ ഇന്ത്യ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടും .

ഇനിയുമൊരു യുദ്ധം ഉണ്ടാകുമെങ്കില്‍ അത് വെള്ളത്തിന്‌ വേണ്ടിയാകും എന്നാരോ പണ്ട് പറഞ്ഞ് പോലും . ചന്ദ്രനില്‍ കണ്ടെത്തിയ വെള്ളത്തിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? കേരളവും തമിഴ് നാടും മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ഉടക്കി നില്‍ക്കുന്നത് പോലെ ഇവിടെയും വേണമെങ്കില്‍ തര്‍ക്കങ്ങള്‍ തുടങ്ങാം .അമേരിക്കയുടെ നാസ കണ്ടുപിടിച്ച M3 യുടെ ഒരു വിക്ഷേപണി മാത്രമായിരുന്നില്ലേ ചന്ദ്രയാന്‍ ? അമേരിക്ക ഈ ദൌത്യത്തിന് ഇന്ത്യയുടെ ISRO ക്ക് വന്‍ തുക കൈമാറിയിരുന്നില്ലേ ? അപ്പോള്‍ ആ വെള്ളത്തിന്റെ അവകാശി ആരാണ് ?

യാതൊരു കാരണവശാലും നമ്മള്‍ ഈ വാട്ടര്‍ സായിപ്പിന് വിട്ടു കൊടുക്കരുത്‌ . എന്ത് ശക്തി കൊണ്ടും നമ്മള്‍ എതിര്‍ക്കണം . നോക്ക് അവന്മാരുടെ ഓരോരോ വേലകള്‍ .


വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം .

Sep 16, 2009

ബ്ലോഗ്‌ രാമയ്യന്‍ BBI

ബൂലോക പത്രമായ ബൂലോകം ഓണ്‍ലൈന്‍ ,  പ്രശസ്ത ബ്ലോഗറായ ശ്രീ കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി നടത്തുന്ന      അഭിമുഖം ഇവിടെ കാണാം . ഇതില്‍ വളരെ സരസമായും ,സരളമായും തന്റെ കുടുംബം ,ജീവിതം , നാടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ,പ്രതീക്ഷകള്‍ ,ബ്ലോഗിനെക്കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു . ഇതില്‍ രഹസ്യാന്വഷണകര്ക്ക് ക്ഷേമാന്വാഷണങ്ങള്‍ അറിയിക്കുന്ന ഒരു സുകുമാരേട്ടനെ കാണാം .


സത്യത്തില്‍ ഈ മാധ്യമ പിണ്ടിക്കെറ്റ്കളെ കൊണ്ട് തോറ്റു.ബൂലോകത്തും ഭൂലോകത്തും ഇവരെ  തട്ടി  നടക്കാന്‍ വയ്യാ എന്നായിട്ടുണ്ട് . തുമ്മിയാല്‍ അപ്പോള്‍ പത്രത്തില്‍ വരും . വലിയ കഷ്ടം തന്നെ . അഭിമുഖങ്ങളും ,അന്വഷണങ്ങളും എന്ന് വേണ്ട ആകെ ബഹളമയം .പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം ഇപ്പോള്‍ രഹസ്യാന്വാഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കുറ്റാന്വഷണകര്ക്ക് ജോലി കുറവാകുമല്ലോ.

ബ്ലോഗിലെ ആദ്യ രഹസ്യ എജന്‍സി അരൂപിക്കുട്ടന്‍ ആയിരിക്കണം . ബൂലോകത്ത് തെളിയാതെ കിടന്ന പല കേസുകളും തെളിയിച്ച് ഒടുവില്‍ അരൂപിയെ ആരോ തല്ലിക്കൊന്ന് കാണണം . ഈയിടെ കാണാന്‍ ഇല്ല . എന്നാല്‍ അരൂപിക്ക് ശേഷം പല ഏജന്‍സികളും മുന്നിട്ടു വന്നു . പല കേസുകളും തെളിയിച്ച് തന്നു . ചിലരുടെ ഐ .പി പിടിച്ചു തന്നു . ആനയും ചേനയും ഒന്നാണ് എന്ന് തെളിയിച്ചു, ഇഞ്ചി പിടിച്ചു , ബെര്‍ളിയും മമ്മൂട്ടിയും ഒന്ന് തന്നെയല്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വന്നു .അങ്ങനെ ബൂലോകത്ത് ഗസ്റ്റപ്പോകള് , കെ.ജി .ബി കള്‍ , എഫ്‌ .ബി ഐ , സി . ബി . ഐ അങ്ങനെ ദിനം പ്രതി ഏജന്‍സികള് കൂടുകയാണ് . ‍ ‍

ഇന്ന് ബൂലോകം തുറന്നപ്പോള്‍ ഇതാ വന്നു പുതിയ കേസ്‌ . ഐ .എ എസുകാര്‍ ബ്ലോഗര്‍മാര്‍ ആകുമോ ? അവര്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ബൂലോക സമക്ഷം വെച്ചുവോ ? മനോരമ പോലുള്ള ഏജന്‍സികള് കള്ളം പറയുകയല്ലേ ? തുടങ്ങി വളരെ വിശദമായ കേസുകെട്ടുകള്‍ . ഈ കേസുകെട്ടുകള്‍ തുടര്‍ന്നാല്‍ ജട്ടി ഇടും ,അല്ല ബൂലോകം ഞെട്ടും . കേസ് തെളിയിക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഒരു കമെന്റ് ഇടാന്‍ പോലും തീരെ സമയം ഇല്ലാതെ ഓടി നടക്കുന്ന നമ്മുടെ സ്വന്തം ജോക്കുട്ടി . കഴിഞ്ഞ രണ്ട് മാസമായി ബ്ലോഗ്‌ രാമയ്യന്‍ BBI ( Blog Beuro of Investigation) ഈ കേസിന്റെ പിന്നാലെ പാഞ്ഞു നടക്കുകയാണ് .

ഒടുവില്‍ പഞ്ചായത്ത് മെമ്പറെ കണ്ടു , കളക്ടര്‍ ആനിമ്മമ്മയെ കണ്ടു , വനിതാ മെമ്പറെ കണ്ടു , അങ്ങനെ ഒടുവില്‍ കേസ് തെളിയിച്ചു . ഈ കേസിന്റെ തുടര്‍ നടപടികള്‍ , അതിന്റെ പ്രവര്‍ത്തനങ്ങള്‍ , ഐ .പി പിടുത്തം എന്നിവയെ കുറിച്ച് നാളെ മുതല്‍ ഈ കോളേജില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടക്കും .




തുടരും


















Sep 8, 2009

A CHRISTMAS CAROL

ഇത് നോണ്‍ ഡീറ്റെയില്ട് ക്ലാസ്സാണ് . ക്ലാസ്സില്‍ കയറാന്‍ താല്പര്യമുള്ള കുട്ടികള്‍ മാത്രം കയറിയാല്‍ മതി .അല്ലാത്തവര്‍ക്ക് പോകാം . ഇന്നത്തെ ക്ലാസ്സ്‌ വളരെ വിശദമായി എടുക്കണ്ട ക്ലാസ്സാണ് എന്നാല്‍ സമയക്കുറവ്‌ മൂലം അല്പം ചില കാര്യങ്ങള്‍ ഓടിച്ചു പറഞ്ഞു പോകാം .




ചാള്‍സ്‌ ടിക്കിന്സന്റെ എ ക്രിസ്ത്മസ് കരോള്‍ എന്ന കഥ പലരും വായിച്ചിട്ടുണ്ടാകും . ആ കഥ ഡിസ്നി ഈ വരുന്ന നവംബര്‍ ആറാം തീയതി 3D ഫിലിമായി റിലീസ് ചെയ്യുന്നു . അതിന്റെ മുന്നോടിയായി ഡിസ്നി അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റ്കളിലും ഒരു ട്രെയിന്‍ ടൂര്‍ സംഘടിപ്പിക്കുന്നു . കഴിഞ്ഞ ആഴ്ച ഡിട്രോയിറ്റ് ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ ആ ട്രെയിന്‍ മൂന്നു ദിവസത്തെ ടൂര്‍ പ്രോഗ്രാമുമായി എത്തിച്ചേര്‍ന്നു . ഗ്രീന്‍ ഫീല്‍ഡ് വില്ലേജിനെപ്പറ്റി ധാരാളം പറയണം .അത് പിന്നീടൊരിക്കലാകാം .



എല്ലാ ആധുനിക സജ്ജീകരണങ്ങളും അടങ്ങിയ ഈ ട്രെയിനിന്റെ വശങ്ങളില്‍ ഘടിപ്പിച്ച HD റ്റി.വിയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ,ചിത്രത്തിന്റെ ഡയറക്ടര്‍ , പ്രവര്‍ത്തകര്‍ എന്നിവരുമായി ഇന്റര്‍വ്യൂ എന്നിവയും ചിത്രത്തിന് വേണ്ടി ഉപയോഗിച്ച മോഡലുകള്‍ , കൊസ്ട്യൂംസ് , ചിത്ര നിര്‍മ്മാണം, ചാര്സ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കത്തുകള്‍ അങ്ങനെ പല കാര്യങ്ങള്‍ ഇതിലുണ്ട് . അവിടെ സജ്ജീകരിച്ച കമ്പ്യൂട്ടറില്‍ നമ്മുടെ ഫേസ് മോര്‍ഫിംഗ് എന്നിവ ചെയ്യുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ട്രെയിന്‍ സന്ദര്‍ശിച്ചതിനു ശേഷം പുറത്ത്‌ ഒരുക്കിയ താല്‍കാലിക തിയേറ്ററില്‍ ക്രിസ്ത്മസ് കരോളിന്റെ ചില

പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി . എല്ലാവരും കണ്ടിരിക്കേണ്ട വളരെ നല്ലൊരു ഫിലിം .

അതിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു . കാണുക .



Sep 2, 2009

കോളേജ് തുറക്കുന്നു - അറിയിപ്പ്‌

ബൂലോകത്തെയും ഭൂലോകത്തെയും ഓണക്കളികളും ഓണാ കോശങ്ങള്‍ക്കും ശേഷം ആശ്രമം വക കോളേജ് അടുത്തയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും . എല്ലാവരും ഓണ സദ്യകള്‍ എല്ലാം കഴിഞ്ഞു നന്നായി ഏമ്പക്കവും വളിയും വിടാന്‍ മറക്കരുത്‌ . വായൂ കോപിച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനും രക്ഷയില്ല എന്നത് മറക്കരുത്‌ .

കോളേജില്‍ ഫീസ്‌ കുടിശിക ഉള്ള കുട്ടികള്‍ അന്നേ ദിവസം കുടിശിക ഫീസ്‌ കൊണ്ടുവരികയോ രക്ഷകര്‍ത്താക്കളില്‍ നിന്നും എഴുത്ത് വാങ്ങി വരേണ്ടതുമാണ് . കോളേജ് തുറന്നാല്‍ ഉടനെ തന്നെ യുവജനോല്‍സവം കോളേജില്‍ നടത്തപ്പെടും . കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ പഠിച്ച കുട്ടികളെയും റ്റി.സി വാങ്ങിപ്പോയി വേറെ കോളേജില്‍ ചേര്‍ന്ന കുട്ടികളെയും നന്ദിയോടെ ഇപ്പോള്‍ സ്മരിക്കുന്നു . ഈ കോളേജില്‍ ഇങ്ങനെയൊക്കെയേ പഠിപ്പിക്കാന്‍ കഴിയൂ . ഇവിടെ പഠിക്കാന്‍ സൌകര്യമില്ലാത്തവര്‍ വേറെ കോളേജ് തേടി പോകേണ്ടതാണ് . പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു . വിവിധ തരം പുതിയ കോഴ്സ്കള്‍ ഉടനെ ആരംഭിക്കുന്നതാണ് .


എല്ലാ കുട്ടികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് അടുത്ത ആഴ്ച മുതല്‍ കോളേജില്‍ വരാന്‍ തയ്യാറാകണം .ഫീസ്‌ കൊണ്ടുവരാന്‍ മറക്കരുത്‌ . തിയതി പിന്നാലെ അറിയിക്കാം . എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ലൊരു അവധിക്കാലം നേരുന്നു .


ആശംസകളോടെ


കാപ്പിലാന്‍
വൈസ് പ്രിന്‍സിപ്പല്‍

Aug 19, 2009

ചരിത്രം പഠിപ്പിക്കുന്നത്‌

എന്‍റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിക്ഷത്തിലാവണം മാണിക്യം എന്ന " പുരുഷനെ " ഞാന്‍ കണ്ടെത്തിയത് .പരിചയപ്പെട്ടപ്പോള്‍ കാനഡയില്‍ ആണെന്നും ടീച്ചര്‍ ആണെന്നും അറിഞ്ഞപ്പോള്‍ അന്നത്തെ നാടകവേദിയുടെ അഡ്മിനികളില്‍ ഒരാളായി വെച്ചു.

നാടകവേദിയുടെ നാടകം കഴിയാറായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകുന്നു .അതിന് മുന്‍പേ " തട്ടുകട " എന്ന പോസ്റ്റില്‍ കാവലാന്‍ ഒരു കമെന്റ് ഇട്ടത് ഇപ്പോഴും എന്‍റെ കാതില്‍ മുഴങ്ങുന്നു ." കാപ്പിലാനെ , സൂക്ഷിച്ചോ !!! . നാട്ടില്‍ നിന്ന് വരുമ്പോള്‍ ഷാപ്പിന്റെ കഴുക്കോല്‍ വരെ ഈ കൂട്ടര്‍ കൊണ്ട് പോകും " .ആ വാക്കുകള്‍ സത്യങ്ങള്‍ ആയിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു .

നാട്ടില്‍ ചെന്ന പിറ്റേ ദിവസം തിരുവനന്തപുരത്ത് ബ്ലോഗ്‌ അക്കാദമിയുടെ മീറ്റില്‍ പങ്കെടുത്തതിന് ശേഷം ഗീതേച്ചിയുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ പച്ചക്കറി ഊണ് കഴിക്കുന്നതിനിടയിലാണ് നാടകവേദിയില്‍ ആല്‍ത്തറയുടെ ആദ്യ പോസ്റ്റ്‌ വന്നു എന്നറിയുന്നത് . തിരക്കുകള്‍ കാരണം ഒരു മാസം പലപ്പോഴും എനിക്ക് ബ്ലോഗില്‍ കയറുവാനോ മറ്റൊന്നിനും സാധിച്ചില്ല എങ്കിലും ഒരു ദിവസം ഞാന്‍ ഓണ്‍ലൈന് വന്നപ്പോള്‍ ദുബായിലെ ഹരിയണ്ണന്‍ എന്നോട് ചോദിച്ചു " കാപ്പിലാനെ ഞാനെന്താണ് ആല്‍ത്തറയില്‍ ഇല്ലാത്തത് ? എനിക്ക് ഇന്‍വി അയച്ചില്ലല്ലൊ " . ഞാന്‍ പറഞ്ഞു എനിക്കതിനെക്കുറിച്ച് അറിയില്ല . ഞാന്‍ അവിടെ വന്നിട്ട് കാര്യങ്ങള്‍ നോക്കാം എന്ന് പറഞ്ഞു .

ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരികെ വന്നു . ഗോപനോട് കാര്യങ്ങള്‍ തിരക്കി . ആല്‍ത്തറയില്‍ എല്ലാവരും വരുന്നുണ്ട് .നന്നായി പോകുന്നു . ആ സമയം ഞാന്‍ ഹരിയണ്ണന്റെ കാര്യങ്ങള്‍ സംസാരിച്ചു . എന്നാല്‍ ഹരിയെ ആല്‍ത്തറയില്‍ എടുക്കാന്‍ ഗോപന്‍ കൂട്ടാക്കിയില്ല . ഞാന്‍ ചോദിച്ചു " ആരാണ് ഇതിന്റെ അഡ്മിനി "? ഗോപന്‍ മറുപടി പറഞ്ഞത് , തല്‍ക്കാലം ഞാന്‍ തന്നെയാകും .വേറെ ആരെയും ഇതില്‍ ഇപ്പോള്‍ എടുക്കുന്നില്ല . എനിക്കെന്തോ വല്ലാതെ ദേഷ്യവും വിഷമവും വന്നു .

ആയിടക്കാണ് നമ്മുടെ വില്ലാളി വീരനായ സന്തോഷ്‌ മാധവന്‍ ജയിലില്‍ പോയ വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായത് .ഉടനെ തന്നെ നാടകവേദിയിലെ എല്ലാവര്‍ക്കും മുന്‍‌കാല ശമ്പളവും കുടിശികയും ആയുഷ്കാല പെന്‍ഷനും കൊടുത്ത് പിരിച്ചു വിട്ടു . അതിന് ശേഷമാണ് തോന്നിയ വാസിയുടെ ആശ്രമമമായ തോന്ന്യാശ്രമം നിര്‍മ്മിക്കുന്നത്‌ . പിന്നീട് ഗോപനുമായി ശീത സമരത്തില്‍ ഏര്‍പ്പെടുകയും ഒരിക്കല്‍ ആല്‍ത്തറയില്‍ വെച്ചു ഗീതേച്ചിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ വികാര ക്ഷോഭത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു . എന്നാല്‍ അത് കഴിഞ്ഞ ശേഷം ഞങ്ങള്‍ ആറ് പേര്‍ക്കായി അഡ്മിനി സ്ഥാനം തരികയും ചെയ്തു . അതിന് ശേഷം ഞാന്‍ ഹരിക്ക് ആല്‍ത്തറയില്‍ റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ ഹരി കൂട്ടാക്കിയില്ല .അന്ന് തൊട്ട് ഇന്നോളം ഈ അഡ്മിനി പ്രശ്നം ഒരു വലിയ പ്രശനമായി നീറി നീറി കിടക്കുകയായിരുന്നു . ഒരിക്കല്‍ വളരെ തന്ത്ര പൂര്‍വ്വം മാണിക്യം ഹരിയെ തോന്ന്യാശ്രമത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി .ചോദിച്ചപ്പോള്‍ പറഞ്ഞത് അബദ്ധം പറ്റിപ്പോയി എന്ന മറുപടിയാണ് . എന്നാല്‍ വീണ്ടും പലപ്രാവശ്യം ഹരിക്ക് ഞാന്‍ ഹരിക്ക് ആശ്രമത്തില്‍ നിന്നും റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല . എന്തായാലും ആ സംഭവത്തിനു ശേഷം ഹരി പതുക്കെ ബൂലോകത്ത് നിന്നും മാറുകയും ചെയ്തു .

ഈ ചരിത്ര സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ആരെയും അമിതമായി വിശ്വസിക്കുകയും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും ഗ്രൂപ്പ്‌ ബ്ലോഗില്‍ അഡ്മിനി സ്ഥാനത്ത് ഇരിക്കുകയും ‌ ചെയ്യരുത്‌ എന്നതാണ് . ഇനി നമ്മള്‍ അടുത്ത ക്ലാസ്സില്‍ പഠിക്കുന്നത് അടുത്തിടെ നടന്ന സംഭവങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ടല്‍ .

( തുടരും )

Aug 17, 2009

ജനകീയ പ്രസ്ഥാനങ്ങള്‍

കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ പഠിച്ചത് ആല്‍ത്തറ എന്ന പ്രസ്ഥാനം തുടക്കം കുറിച്ചതിനെ പറ്റിയാണ് .എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ പറ്റി പറഞ്ഞില്ല .കാപ്പിലാന്‍ സ്ഥാപിച്ച എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ആവിഭാവം എന്നത് മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ഒരു ഗവിതയില്‍ നിന്നാണ് .ഈ പഴമ്പുരാണങ്ങള്‍ പറയുന്നത് പിന്നീട് എപ്പോഴെങ്കിലും ബ്ലോഗിന്റെ ചരിത്രം പഠിക്കുന്ന ബ്ലിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് ഉതകുന്നെങ്കില്‍ നന്നായിരിക്കും എന്ന ചിന്തയിലാണ് .
ഞാന്‍ ഹരി ശ്രീ ഗണപതിയെ നമഃ എന്നെഴുതി പഠിച്ച എന്‍റെ സ്വന്തം ബ്ലോഗിലാണ് ഇപ്പോഴത്തെ ആശ്രമം നിലകൊള്ളുന്നത് .ആ ബ്ലോഗ്‌ പിന്നീട് ഗ്രൂപ്പ്‌ ബ്ലോഗ്‌ ആയി മാറുകയും എനിക്ക് വേണ്ടി പത്ത് സെനറ്റ്‌ സ്ഥലം വേറെ വാങ്ങി കൊള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു . മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ആ പോസ്റ്റില്‍ പാമരന്റെ നാടന്‍പാട്ടുകള്‍ ആദ്യമായി ബൂലോകത്തേക്ക് സംഭാവന ചെയ്തു .നിരക്ഷരന്‍ , ഗോപന്‍ , വല്ലഭന്‍ , അങ്ങനെ പലരും ആ പോസ്റ്റില്‍ തങ്ങളുടെ കഴിവുകള്‍ സംഭാവന ചെയ്തു .ഷാപ്പ്‌ നില്‍ക്കുന്ന സ്ഥലമാകയാല്‍ ആ സ്ഥലത്തെ ഷാപ്പന്നൂര്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു .

ഷാപ്പ്‌ പുരോഗതി പ്രാപിച്ചപ്പോള്‍ ഒരു നാടകം നടത്തണം എന്ന ആഗ്രഹം ഉണ്ടാകുകയും ആ സംഭവം ആദ്യം എല്ലാവരും തള്ളിക്കളഞ്ഞു എങ്കിലും കൊഞ്ചല്സ് എന്ന ഞങ്ങളുടെ കല്യാണി " എന്നാല്‍ ഒരു കൈ നോക്കിക്കളയാം " എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് ധൈര്യം തരുകയും ചെയ്തു . അന്നൊന്നും ഞങ്ങള്‍ക്ക് അധികം അന്തേവാസിനികള്‍ ഇല്ലായിരുന്നു . അങ്ങനെ കാപ്പിലാന്‍ നാടകമായ " ആരുടെ വീര പോരിനു വാടാ " എന്ന നാടകം ആരംഭിക്കുന്നു . ഈ സമയത്തൊന്നും ഞങ്ങള്‍ക്ക് ഗ്രൂപ്പ്കളോ പരസപരം അറിയുക പോലും ഇല്ലായിരുന്നു . വെറും ബ്ലോഗില്‍ കൂടി മാത്രമുള്ള ബന്ധങ്ങള്‍ . ആ ബന്ധങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നു ആ നാടകം ഏകദേശം 250 കമെന്റുകളും രംഗങ്ങളുമായി അവസാനിച്ചു .

ഈ നാടകത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയാല്‍ കൊള്ളാം എന്ന ആഗ്രഹം ഉടലെടുക്കുന്നത് . അങ്ങനെ ആദ്യമായി ഞങ്ങളുടെ " കാപ്പിലാന്‍ നാടകവേദി " എന്ന ഗ്രൂപ്പ്‌ ആരംഭിക്കുകയും " കരളേ നീയാണ് കുളിര് " എന്ന നാടകം ആരംഭിക്കുകയും ചെയ്തു . ഈ ഗ്രൂപ്പില്‍ അന്ന് നാല് അഡ്മിനികളെ വെയ്ക്കുന്നു . നിരക്ഷരന്‍ , പാമരന്‍ , ഗോപന്‍ , പിന്നെ ഞാന്‍ . നാടകം നടന്നു കൊണ്ടിരിക്കുകയും പലരും ഈ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു . പിന്നീട് വന്ന മാണിക്യം , ഗീതേച്ചി ഇവരൊക്കെയും ഈ ഗ്രൂപ്പില്‍ ചേരുകയും സഹകരിക്കുകയും ചെയ്തു .ഇവരെ രണ്ടു പേരെയും കാപ്പിലാന്‍ നാടകവേദിയുടെ അഡ്മിനികളായി വെയ്ക്കുകയും ചെയ്തു . ഇപ്പോഴും ആശ്രമത്തില്‍ ലോകത്തിന്റെ പല ഭാഗത്തായി 8 അട്മിനികളും ഈ കോളേജില്‍ ഏകദേശം 5 പേരും ഇങ്ങനെയുണ്ട് .ബൂലോകത്ത് മറ്റ് ഒരു ബ്ലോഗിലും ഇങ്ങനെ അഡ്മിനികള്‍ ഇത്രയും പേരില്ല എന്നാണ് എന്‍റെ കണക്ക് കൂട്ടല്‍ . ഞാന്‍ ഇത്രയും പേരെ വെയ്ക്കാന്‍ കാരണം തന്നെ കാപ്പിലാന്‍ എന്ന ഒരു ബ്ലോഗറെ ഒരു പ്രസ്ഥാനമാക്കി മാറ്റി എടുത്തത്‌ ഈ ബ്ലോഗര്‍മാര്‍ ആയതു കൊണ്ടും , എന്നും ഈ പ്രസ്ഥാനങ്ങള്‍ ജനകീയ പ്രസ്ഥാങ്ങള്‍ ആയി നിലകൊള്ളണം എന്ന ആഗ്രഹം കൊണ്ടാണ് .

"കരളേ നീയാണ് കുളിര് " എന്ന നാടകം ഏകദേശം തീര്‍ന്നപ്പോഴാണ്‌ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുന്നത് . ഗ്രൂപ്പില്‍ അംഗങ്ങള്‍ കൂടുതലാകുകയും എല്ലാവര്‍ക്കും നാടകം മാത്രം പോരാ മറ്റെന്തെങ്കിലും എഴുതാന്‍ ഒരിടം കൂടി വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തപ്പോഴാണ് ആല്‍ത്തറ പോലുള്ള ഒരു ബ്ലോഗിനെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് . ആ രാത്രി ഞാന്‍ നാട്ടിലേക്ക് പോകുന്നു .

( തുടരും )

Jul 23, 2009

അവസാന ശ്വാസം

മീറ്റും ഈറ്റും ബൂലോക നാടകങ്ങളും കൊണ്ട് കുറെ അധികം ദിവസമായി കോളേജില്‍ പഠിപ്പ് നടന്നിട്ട് . സാറന്മാരും കുട്ടികളും എല്ലാം പൂരം കാണാന്‍ പോയി . എന്നാലും കോളേജിലെ പഠിപ്പ് മുടക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല .അതുകൊണ്ട് തന്നെ കോളേജിലെ ഇന്നത്തെ ക്ലാസ്സ്‌ ഞാനെടുക്കാം എന്ന് കരുതുന്നു .


മുകളില്‍ കാണിച്ചിരിക്കുന്ന പോട്ടം ഡിട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് മ്യുസിയത്തില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോയാണ് . എന്താണ് ഈ ഫോട്ടോയില്‍ കാണുന്നത് ?

ഉത്തരം ആര്‍ക്കും പറയാം . ഉത്തരമറിയാവുന്നവര്‍ എഴുന്നേറ്റു നിന്ന് പറയണം .

ആര്‍ക്കും അറിയില്ല എങ്കില്‍ ഞാന്‍  ക്ലാസ്സിന്റെ അവസാനം പറയാം .

Jul 12, 2009

ഫൈന്‍ആര്‍ട്സ് ഡേ രണ്ടാം ദിവസം

.
"ഇന്നലെയും ഇന്നും നാളെയും ആയി നടക്കുന്ന ബ്ലോ കോളേജ് ഫൈന്‍ ആര്‍ട്സ് ഡേ ഭംഗിയായി നടത്താന്‍ നിശ്ശബ്ടരായി പരിപാടി വീക്ഷിച്ചു ഞങ്ങളോട് സഹകരിക്കുന്ന എല്ലാവര്ക്കും നന്ദി .. തുടര്‍ന്നും നിങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .."

"*************
************* "
--------------------------------------------
മോണോ ആക്ട്‌ മത്സരം തുടരുന്നു .. ജഡ്ജസ്‌ പ്ലീസ് നോട്ട് ചെസ്റ്റ്‌ നമ്പര്‍ 101, വാഴക്കോടന്‍ ഓണ്‍ ദി സ്റ്റേജ് ..
ലാസ്റ്റ് കാള്‍ ഫോര്‍ വാഴക്കോടന്‍ , രണ്ടാം വര്‍ഷ ലിഫ്റ്റ്‌ ടെക്നോളജി ,ചെസ്റ്റ്‌ നമ്പര്‍ 101.
(കര്‍ട്ടന്‍ ഉയരുന്നു )

വാഴ : മാന്യ സദസ്സിനു വന്ദനം !
ഒളിമ്പിക്സ് weight lifting ചാമ്പ്യന്‍ ഷിപ്‌ മത്സരത്തില്‍ നിന്നും ഒരു രംഗം.
ആദ്യമായി ഒരു അമേരിക്കകാരന്‍ 250 Kg ഉയര്‍ത്തുന്നത് എങ്ങിനെ എന്ന് നോക്കാം ..

സദസ്സില്‍ നിന്നും കുഞ്ഞീവി : എടാ ഹമുക്കെ .. ജ്ജ് ഇവിടെ ഉണ്ടല്ലേ .. അന്നെ ഞമ്മള് എബിടൊക്കെ തിരക്കി പഹയാ ... ന്റെ അലമാര ഇടുത്ത് മാളേമെക്ക് ബെക്കാനെകൊണ്ട് പറഞ്ഞപ്പോ അത് കോലായില്‍ ലിഫ്റ്റ്‌ ചെയ്തു വച്ചിട്ട് നൂറു ഉറുപ്പികിം മാങ്ങി ഇപ്പൊ ബാരാ ന്നു പറഞ്ഞു പോയോനല്ലേ ജ്ജി ... അന്നെ ഞമ്മള് ബെറുക്കനെ ബിടൂല ബലാലെ .

വാഴ : ഇനി ഇവിടെ നിന്നാ ശരിയാകൂല . അടുത്തത് ഒളിമ്പിക്സില്‍ മാരത്തോണ്‍ ഓട്ടമത്സരത്തില്‍ ഒരു മലയാളി ,കടം വാങ്ങിയ പൈസ തിരിച്ചു ചോയ്ക്കാന്‍ വന്ന ആളെ മനസ്സില്‍ കണ്ടു , ഓടിയ രംഗം ..
(വഴക്കോടന്‍ പുറത്തോട്ടു റെക്കോര്‍ഡ്‌ സ്പീഡില്‍ ഓടെടാ ഓട്ടം )

(കര്‍ട്ടന്‍ താഴുന്നു )സദസ്സില്‍ കയ്യടി ...
----------------------------------------
മോണോ ആക്ട്‌ മത്സരം തുടരുന്നു .. ജഡ്ജസ്‌ പ്ലീസ് നോട്ട് ചെസ്റ്റ്‌ നമ്പര്‍ 102, നാസ് .
(കര്‍ട്ടന്‍ ഉയരുന്നു )

നാസ് : മാന്യ സദസ്സിനു കൂപ്പു കൈ ,
സ്വാശ്രയ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു ഡോക്ടറുടെ അടുത്തെത്തുന്ന രോഗി ...

ഡോക്റ്റ്‌ : ഇരിക്കൂ ... കിഡ്നി സ്കാന്‍ ചെയ്തു വരൂ ...,

രോഗി : ഡോക്ടര്‍ സര്‍ ,എനിക്ക് കിഡ്നിക്ക് അസുഖം ഒന്നും ഇല്ല ., എന്റെ പല്ല് പറിക്കണം...

ഡോക്റ്റ്‌ : അത് ശരി , എങ്കിലും ഇടയ്ക്കു ഒരു കിഡ്നി സ്കാന്‍ വളരെ നല്ലതാ .. ഏതായാലും ഈ ബില്‍ അടച്ചു വരൂ ആദ്യം ...

രോഗി : (ബില്‍ നോക്കി) എന്ത് ഒരു പല്ല് പറിക്കാന്‍ പതിനായിരം രൂപയോ ?...

ഡോക്റ്റ്‌ :അതിനെന്താ വേണമെങ്കില്‍ ഒരു ലോണ്‍ എടുത്തോളൂ .. പേടിക്കേണ്ട പല്ല് മുഴുവന്‍ കൊഴിഞ്ഞു പോയാലും ലോണ്‍ അടച്ചു തീരില്ല.,

രോഗി : , ഞാന് ഇങ്ങേ സൈഡിലെ പല്ല് എടുത്തത്‌ ഒരു പൈസ ചെലവില്ലതെയാ .. ഇതും അത് പോലെ എടുത്തോളാം ..ഞാന്‍ പോവാ

ഡോക്റ്റ്‌ : ഒരു പൈസ ചെലവില്ലാതെ പല്ലെടുത്തോ ? ...എങ്ങിനെ ?

രോഗി : അതേയ് ഞാന്‍ ഒരു ദിവസം വിശന്നു തളര്‍ന്നു വീട്ടില്‍ ചെന്നപ്പോള്‍ ,എന്റെ കെട്ട്യോള്‍ ഇരുന്നു സീരിയല്‍ കാണുന്നു .. എന്താടി ചോറും കറിയും ഒന്നും ഇല്ലേ എന്ന് ചോദിച്ചു ഞാന്‍ ശബ്ദം ഉയര്‍ത്തിയത്‌ അവള്‍ക്കു ഇഷ്ടപ്പെട്ടില്ല , എന്റെ കരണ കുറ്റി നോക്കി അവള്‍ ഒരു വീക്ക് വീക്കി .. അങ്ങിനെ വലതു വശത്തെ ഒരു പല്ല് പോയി .. .. ആ പ്രേത സീരിയല്‍ കഴിഞ്ഞിട്ടില്ലാത്തതിനാല് ഈ പല്ലും അവള്‍ തന്നെ എടുത്തോളും ഒരു ദിവസം ..ഞാന്‍ പോട്ടെ ..

(കര്‍ട്ടന്‍ താഴുന്നു )സദസ്സില്‍ കയ്യടി , ചൂളം വിളി...
------------------------------
നെക്സ്റ്റ് നമ്പര്‍ 103, സ്വപ്നോളജി വിഭാഗം പത്താം വര്‍ഷ സപ്പ്ലി വിദ്യാര്‍ഥിനി കനല്‍
.(കര്‍ട്ടന്‍ ഉയരുന്നു )

കനല്‍ : സ്വപ്നം കണ്ടു നടന്നു ഒരു പരീക്ഷയും പാസ്സാകാതെ പോയ സനല്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ ഇവിടെ അവതരിപ്പിക്കട്ടെ .
കനല്‍ മേല്‍പ്പോട്ടു നോക്കി പാട്ട് പാടി stage ലൂടെ ഭ്രാന്തനെപ്പോലെ നടക്കുന്നു

അന്ന് സൂറാനെ കണ്ടതില്‍ പിന്നെ
അനുരാഗം എന്തെന്ന് ഞാനറിഞ്ഞു ,
-------
സദസ്സില്‍ നിന്നും : വെറുതെ അല്ല നീ പത്താം വര്‍ഷവും പാസ്സാകാത്തത് ...
( കര്‍ട്ടന്‍ താഴുന്നു .. കര ഘോഷം മുഴങ്ങുന്നു )
-----------------------------------------
നെക്സ്റ്റ് ചെസ്റ്റ്‌ നമ്പര്‍ 104, രഘുനാഥന്‍ ഓണ്‍ ദി സ്റ്റേജ്

രഘുനാഥന്‍ :(ഒരു വശത്തേക്ക്‌ അല്പം ചരിഞ്ഞു, മുഖം മത്തങ്ങാ പരുവം ആക്കി , മീശ പിരിച്ചു ): ...മോനെ .. ദിനേശാ.. പട്ടാളക്കാരോടാ നിന്റെ സവാരി ഗിരി ഗിരി ... . ..എടാ. വിജയാ .. ഞാന്‍ ഇപ്പോ ലെഫ്റ്റ് .കേണല്‍ നീ വെറും പ്രീ-ഡിഗ്രി ...

(കര്‍ട്ടന്‍ താഴുന്നു .. ഉച്ചത്തില്‍ കയ്യടി )
-----------------------------------------------------
"ഒരു അറിയിപ്പ് : അടുത്ത പരിപാടി നടക്കാന്‍ അല്പം സമയം ഉള്ളതിനാല്‍ ഈ ചെറിയ ഇടവേളയില്‍ നമ്മുടെ കോളേജിന്റെ അഭിമാനവും , യുനിവേര്സിടി മുന്‍ കലാതിലകവും ആയ കാപ്പിലാന്‍ സര്‍ നിങ്ങള്‍ക്കായി ഒരു മോണോ ആക്റ്റ്‌ അവതരിപ്പിക്കുന്നതാണ് .., ആരും എണീറ്റ്‌ പോകരുത് "
(കര്‍ട്ടന്‍ ഉയരുന്നു )

കാപ്പിലാന്‍ : മാന്യ സദസ്സിനു നമോവാകം !
നിങ്ങളുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ ഇവിടെ പുതിയ ഒരു ഐറ്റം അവതരിപ്പിക്കട്ടെ ..

ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ രാമുവിനോട് ബാര്‍ബര്‍
: കട്ടിങ്ങോ ഷേവിങ്ങോ
രാമു : രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ ...
**********
*************
(കര്‍ട്ടന്‍ പെട്ടെന്ന് താഴുന്നു , കുറെ ചെരിപ്പുകള്‍ കര്‍ട്ടനില്‍ തട്ടി നിലത്തു വീഴുന്നു )

Jul 9, 2009

കനിവുള്ള വരെ സഹായിക്കൂ‍.....


പ്രിയപെട്ട ഐടി ടീച്ചർക്ക്,

എന്റെ പ്രിയപെട്ട കൂട്ടുകാരെ നിങ്ങളുടെ സഹപാഠി എന്ന നിലക്ക് നിങ്ങൾ എന്നെ സഹായിക്കുമല്ലൊ ? എന്റെ പ്രശ്നം ഞാൻ പറയാം എന്റെ ഓർകുട്ടിൽ കയറാൻ പറ്റുന്നില്ല. എന്താണു പ്രോബ്ലം എന്നു മാത്രം എനിക്കറിയില്ല.ഇനലെ എന്റെ പ്രിയ സുഹ്രുത്തും പൊറാട്ടയടി വീരനുമായ ആചാര്യൻ എനിക്ക് ഒരു പാട് നിർദേശങ്ങൾ നൽകി എങ്കിലും എനിക്ക് വിജയിക്കനായില്ല.ആചാര്യന്റെ നിർദേശ പ്രകാരം ഞാൻ എന്റെ ഇ-മയിൽ പാസ്സ് വേഡ് മാറ്റി എങ്കിലും കയറാൻ ഗൂഗിൽ അമ്മച്ചി സമ്മദിക്കണില്ല. ഇനി എന്നെയും ഒരു പുകഞ്ഞ കൊള്ളി യായി അമ്മച്ചി കരുതികാണുമോ? നിങ്ങൾക്കരിയാല്ലൊ ഞാൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനാണന്ന്.ഞാൻ ഓർകുട്ട് ലോഗ്ഗിൻ ചെയ്താൽ വരുന്നത് നിങ്ങൾക്കായ് ഞാൻ ഇവിടെ പോസ്റ്റുന്നുണ്ട്..അറിയുന്നവർ എന്നെ സഹായിക്കുമല്ലോ?.നമ്മൾ തമ്മിൽ അടികൂടിയുട്ടാവും സൂറാക്ക് വേണ്ടിയും പകലന്റെ പൊറാട്ടക്ക് വേണ്ടിയുമല്ലാം.അതല്ലാം മറന്ന് എന്നെ ഒന്ന് സഹായിക്കണം.എനിക്കായ് എത്രയോ സൂറമാർ സ്ക്രാപ്പ് അയച്ചു കാണും .. ഞാൻ ആകെ വിഷമത്തിലാണ് .നിങ്ങളുടെ സഹായ ഹസ്തത്തിനായ് ഞാൻ കാത്തിരിക്കുന്നു...

എന്നെ സഹായിച്ച ആചാര്യൻ ഒരായിരം നന്ദി....

ശ്ശ്ശ്.......പരീക്ഷ വരുന്നു....

ശ്ശ്ശ്.......കുട്ട്യോളൊക്കെ ക്ലാസ്സില്‍ കേറിക്കെ....പരീക്ഷ അടുത്തെത്തിയതിനെപ്പറ്റി വല്ല ബോധോമുണ്ടോ? സൂത്രനൊഴിച്ച് ഇവിടാരും പഠിക്കാനല്ല വരുന്നത് ന്നാ തോന്നുന്നത്.ഇനി സൂറ പരീക്ഷ കഴിയണ വരെ ക്ലാസ്സീ വരണ്ട. എന്നാലെങ്കിലും ഈ ചെക്കന്മാരൊക്കെ ഒന്ന് വെറുതെഇരിക്കല്ലൊ. കനലെ....നീ മേടിക്കും....സൂറ വരണ്ടാന്ന് പറഞ്ഞാ വരണ്ട.
ഈ അരക്കൊല്ലപ്പരീക്ഷക്ക് ബ്ലോഗ്ഗേഴ്സ് കോളജിന് വേണ്ടി തെയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ നിന്നും പ്രിന്‍സി കാണാണ്ടൊപ്പിച്ചെടുത്ത കുറച്ച് പ്രധാന ചോദ്യങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നത്. നല്ല ബുദ്ധിള്ള കുട്ട്യോള് (ചാണക്യ സൂത്രം ഇവിടെ ചെലവാക്കാന്‍ നോക്കണ്ട) എങ്ങിനെ ഉത്തരം പറയുംന്ന് ഇത് വായിച്ച് പഠിക്ക്. ഒന്നുകില്‍ ഉത്തരം കാണാണ്ടെ പഠിക്ക്യ അല്ലെങ്കില്‍ അതുപോലെ ഉത്തരം പറയാന്‍ പഠിക്ക്യ. രണ്ടായാലും വേണ്ടില്ല മാര്‍ക്ക് മേടിക്കാതെ ക്ലാസ്സിലിരിക്കാന്‍ വിചാരിക്കണ്ട. .ഫൈസലിനോടും കൂട്യാ പറയണത്.പിന്നെ ടി സി യൊന്നും വാങ്ങേണ്ടിവരില്ല.പിന്നെ കാപ്പിലാന് മനസ്സിലാവാതിരിക്കാന്‍ ഇംഗ്ലീഷിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും.(ബ്ലോഗ് മീറ്റ് ബഹിഷ്ക്കരിച്ചതിനുള്ള പനിഷ്മെന്റ്) .നാസെ മനസ്സിലാവാത്തവര്ക്കൊക്കെ ഒന്നു പറഞ്ഞുകൊടുക്കണെ. ശ്ശ്ശ് ....ന്നാ പിന്നെ ശബ്ദണ്ടാക്കാണ്ടെ പഠിച്ചോളിന്‍...


Q. HOW can you drop a raw egg onto a concreat without cracking it?
A.Concreat floors are very hard to crack!(UPSC topper)

Q.If it took eight men ten hours to built a wall, how long it take four men to built it?
A. no time at all it is built already.(UPSC 23rd rank opted forIFS)

Q.If you had three apples and four oranges in one hand and fourapples and three oranges in the other hand, what would you have?
A.very large hands(UPSC 11th rank opted for IPS)

Q.howcan you lift an elephant with one hand?
A:it is not a problem, since you will never find an elephant with one hand....(UPSC Rank 14 opted forIES)

Q.How can a man go eight days without sleep?
A:No probs,He sleeps at night (UPSC IAS Rank 98)

Q.If you throw a red stone into the blue sea what it will become?
A:It will wet or sink as simple as that.(UPSC IAS rank 2)

Q.What looks like half apple?
A:The other half.(UPSC _IAS Topper)

Q.What can you never eat for breakbast?
A:Dinner

Q.What happened when wheel was invented?
A:It caused a revolution.

Q.Bay of Bengal is in which state?
A:Liquid (UPSC 33 Rank)

interviewer said "I shall either ask you ten easy questions or one really difficult question. Think before you make up your mind!"The boy thought for a while and said,
"My choice is one really difficult question."
"well good luck to you, you have made your own choice!Now tell me this. What comes first ,Day or Night?"
The boy was jolted in to reality as his admission depends on the answer, but he thought for a while and said,"it's DAY sir!"
"How" The interviewer asked, "Sorry sir, you promised me that you will not ask me a second difficult question!"He was selected for IIM!

Jul 6, 2009

"ഹംസ"ദൂത് അഥവാ പ്രണയലേഖനം ഒന്നാം കാണ്ഡം.

( ഒരു സുപ്രഭാതത്തില്‍ ദുരൂഹതകള്‍ ബാക്കി വച്ച് കോളേജില്‍ നിന്നും സൂറ അപ്രത്യക്ഷമായ വിവരം അണ്ടി പോയ അണ്ണാന്‍ എന്ന ഗവിതയില്‍ വിശദീകരിച്ചിരുന്നല്ലോ.. ഇന്നലെ കോളേജിന് അവധി പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ ഇരിക്കവേ ,ഒരു കത്ത് എന്നെ തേടി വന്നു . .. സൂറയുടെ അമ്മായിയുടെ മകന്‍ "ഹംസ"യുടെ കയ്യില്‍ അവള്‍ കൊടുത്തയച്ച കത്തായിരുന്നു അത് .കത്തില്‍ സൂറ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനാല്‍ അത് ഇവിടെ കൊടുക്കുന്നു . കാപ്പിലാന്റെ മലയാള ക്ലാസ്സില്‍ ഇരുന്നതിനാല്‍ ആകാം സൂറ സാഹിത്യ ഭാഷയില്‍ ആണ് കത്തെഴുതിയത് )

പ്രിയപ്പെട്ട ഇക്കാക്ക്‌ ,

എങ്ങിനെ തുടങ്ങണം എന്ന് അറിയില്ല എങ്കിലും കരച്ചിലില്‍ ആയിരിക്കും ഈ കത്ത് അവസാനിക്കുക എന്നറിയാം .. .ഇപ്പോള്‍ വീട്ടു തടങ്കലില്‍ വിരഹത്താല് ഉരുകി തീരുകയാണ് ഞാന്‍ . വല്യ അമ്മായിടെ മോന്‍ "ഹംസ" യുടെ കൈവശം ആണ് ഈ "ദൂത് " ഞാന്‍ കൊടുത്തയക്കുന്നത് . .

എന്നെ വീട്ടു തടങ്കലില്‍ ആക്കിയതില്‍ വാഴക്കോടന്റെ ഉദേശം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ... കുവൈറ്റിലെ അളിയന്റെയും ഏതോ അറബിയുടെ കാര്യവും ഒക്കെ ഉമ്മയോട് അടക്കി പറയുന്നത് കേള്‍ക്കുന്നുണ്ട്‌ .. എന്നെ കോളേജില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ നന്ദി ഉള്ളത് കൊണ്ടാണ് വാഴക്കൊടനെ ഞാന്‍ ഇത് വരെ കുറ്റം പറയാത്തത് ... വാഴക്കോടനും ഞങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ഇക്ക ഇപ്പോഴും ചോദിക്കാറില്ലേ.. , പറയാം ,ഇനി ഒരു പക്ഷെ പറയാന്‍ കഴിഞ്ഞില്ലെങ്കിലോ..?(ഗദ്ഗദം )

രണ്ടു കൊല്ലം മുന്‍പ് വാഴക്കോട്ടു അങ്ങാടിയില്‍ ലിഫ്റ്റ്‌ ടെക്നോളജി ജോലിയായിരുന്നു വാഴക്കോടന് . ലോഡ് വന്നാല്‍ ലോറിയില്‍ ലിഫ്റ്റ്‌ ചെയ്തു ഇറക്കുകയും ലിഫ്റ്റ്‌ ചെയ്തു കയറ്റുകയും ചെയ്യുന്ന പണി .. ഒരു ദിവസം എന്റെ ഉമ്മ കുഞ്ഞീവി വാങ്ങിയ അലമാര ലിഫ്റ്റ്‌ ചെയ്തു താങ്ങാന്‍ വന്ന വാഴക്കോടനു ഉമ്മ സ്വന്തം മനസ്സിലേക്ക്‌ ഒരു ലിഫ്റ്റ്‌ കൊടുത്തു എന്നത് കഥാന്ത്യം .. സഹായത്തിനു ഒരാളായല്ലോ എന്ന് ഞാനും കരുതി ..

എന്റെ ഹൃദയം കവര്‍ന്ന ഇക്കയെയെയും , കോളേജിലെ എന്റെ ആങ്ങളമാരേയും വീണ്ടും കാണാന്‍ കൊതിയാവുന്നു . അവരില്‍ ചിലര്‍ എന്നെ ഒരു പെങ്ങള്‍ ആയല്ല കണ്ടത് എന്ന് തോന്നുന്നു . സൂത്രനെ എനിക്ക് നല്ല ഇഷ്ടമായിരുന്നു .. ഒരു കുഞ്ഞാങ്ങളയോട് തോന്നുന്ന ഇഷ്ടം ..എന്റെ ഉമ്മാക്ക് പിറക്കാത്ത പോയ എന്റെ ചേട്ടന്‍ ആയിരുന്നു കനല്‍ . ഇക്കാക്ക് കേള്‍ക്കണോ ഒരു ദിവസം കനല്‍ എന്നോട് ചെള്ളക്കു മുത്തം തരുമോ എന്ന് ചോദിച്ചു .. അപ്പോള്‍ തന്നെ അവന്റെ ചെള്ളക്കിട്ടു ചെരിപ്പൂരി ഒന്ന് ഞാന്‍ കൊടുത്തിട്ടുണ്ട്‌ .അതിനെ ശബ്ദം കേട്ട് പ്രയാന്‍ സര്‍ വരെ തിരിഞ്ഞു നോക്കി .

ആ ചാണു ആങ്ങള ഒരു ദിവസം എന്നോട് സംസാരിക്കാന്‍ വന്നു , അവന്റെ അലക്കാത്ത ബുദ്ധി ജീവി കുപ്പായം കണ്ടിട്ട് എനിക്ക് മനം പുരട്ടി . അത് കണ്ടപ്പോള്‍ അവന്‍ കരുതി അവന്‍ സംസാരിച്ചത്‌ കാരണം എന്റെ വയറ്റില്‍ കുഞ്ഞു വാവ ഉണ്ടായെന്നു .. പാവം ! സംസാരിച്ചത്‌ കൊണ്ട് കുഞ്ഞു വാവ ഉണ്ടാവില്ലെന്ന് അവനു അറിയില്ലല്ലോ .. ബയോളജി ക്ലാസ്സില്‍ ശരിക്കും കയറാത്തതിന്റെ കുഴപ്പം .... ഞാന്‍ ഇപ്പോഴും കന്യകയാണെന്നും , ഇക്ക കന്യകന്‍ ആണെന്നും അവര്‍ക്ക് അറിയില്ലല്ലോ ...,കന്യകയുടെ പുല്ലിംഗം കന്യകന്‍ തന്നെയല്ലേ .. ഇത് ചോദിക്കാന്‍ ഒരു ദിവസം ഞാന്‍ കാപ്പിലാന്‍ സാറെ ഓഫീസ് റൂമില്‍ ചെന്നതാ , ചെന്ന ഉടനെ അദ്ദേഹം ഒരു C.D എനിക്ക് നേരെ നീട്ടി എന്നോട് പറഞ്ഞു സൂറയെ കാണാന്‍ ഞാന്‍ ഇരിക്കുക യായിരുന്നു .. ഇതെന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നാ കവിത ഞാന്‍ തന്നെ പാടി സി ഡി യില്‍ .. കേട്ടിട്ട് അഭിപ്രായം പറയണം എന്ന് , അവസാന ഭാഗം പ്രത്യേകം കേള്‍ക്കണേ എന്ന് സി ഡി വാങ്ങി ഞാന്‍ തിരിച്ചു പോരുമ്പോള്‍ അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു .

അന്ന് ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ സി ഡി കേള്‍ക്കാന്‍ തുടങ്ങി .. കവിത നന്നായിട്ടുണ്ട് .. അമേരിക്കയില്‍ വരെ ചിലവായതല്ലേ .. പക്ഷെ ഇക്കാ ഒരു രസം കേള്‍ക്കണോ .. സി ഡി യുടെ അവസാനത്തില്‍ കാപ്പിലാന്‍ സര്‍ നിഴല്‍ ചിത്രത്തില്‍ ഇല്ലാത്ത ഒരു പാട്ട് പാടി വച്ചിരുന്നു അതിങ്ങനെ ആയിരുന്നു
നെഞ്ചിനുള്ളില്‍ നീയാണ് ,
കണ്ണില്‍ മുന്നില്‍ നീയാണ് ,
കണ്‍ തുറന്നാല്‍ നീയാണ് സൂറാ ))))))))))))))))))))))))
ആ........ആ........ആ........ആ........ആ........
കാപ്പിലാന്‍ സാറെ നീട്ടി ഉച്ചത്തില്‍ ഉള്ള ഈ അലറല്‍ കേട്ടതും തൊഴുത്തില്‍ കെട്ടിയിരുന്ന പശു കയറു പൊട്ടിച്ചു ഓടെടാ ഓട്ടം .. പിറ്റേന്ന് കോളേജില്‍ വന്നപ്പോള്‍ സാറ് ചോദിച്ചു .. കവിത ഇഷ്ടായോ സൂറാന്നു.. ഞാന്‍ പറഞ്ഞു ഇഷ്ടായി എനിക്കല്ല പശുവിനു .. അത് കയറു പൊട്ടിച്ചോടി എന്ന് .. അതിനു ശേഷം ആണ് പശു പ്രേമം മൂത്ത് കാപ്പിലാന്‍ സാറ് അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പശുവിനെ പ്പറ്റി എഴുതാന്‍ തുടങ്ങിയത് .

പിന്നെ അനില്‍നെ പ്പറ്റി ഒരൂട്ടം പറഞ്ഞാല്‍ ഇക്ക വഴക്കിനു ഒന്നും പോകരുത് , അനില്‍ ഒരു ദിവസം എന്നോട് പറയുവാ സൂറ .. കേരള സര്‍ക്കാരിന്റെ പുതിയ പരിപാടികളെ പ്പറ്റി ഒരു സെമിനാര്‍ തിരുവനന്തപുരത്തുണ്ട് , നമുക്ക് രണ്ടാക്കും പോയാലോ എന്ന് .. വായക്കോടന്‍ ആദ്യമേ എല്ലാവരെയും പറ്റി മുന്നറിയിപ്പ് തന്നതിനാല്‍ , ഞാനില്ല എന്ന് കട്ടായം പറഞ്ഞു . പഴയതാണെങ്കിലും എന്തെങ്കിലും കഴിക്കാം എന്ന് വച്ച് പകലന്റെ കാന്റീനില്‍ ചെല്ലുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു തരി പഞ്ചസാര ഇടാത്ത പുള്ളി ,എനിക്ക് മാത്രം മധുരം കൂടുതല്‍ കലക്കി ജൂസ് തരും .. അവന്റെ ഒരു പ്രമേഹ രോഗം !

പിന്നെ ഇക്കയുടെ കോട്ടും ടൈയും കണ്ടിട്ട് ഒന്നും അല്ല ഞാന്‍ പ്രേമത്തില്‍ വീണത്‌ .. അതൊക്കെ കടം വാങ്ങിയതാണെന്നും , അതിന്റെ ഉടമസ്ഥര്‍ തിരഞ്ഞു നടക്കുന്നുണ്ട് എന്നും എനിക്കറിയാം . ഇക്കയുടെ കറുത്ത ശരീരത്തിനുള്ളിലെ വെളുത്ത മനസ്സാണ് എന്നെ ആകര്‍ഷിച്ചത് .

ഞാന്‍ ഇക്കാക്കും , ഇക്ക എനിക്കും ഉള്ളതാണ് എന്ന് ഇവന്മാരോട് ഒക്കെ ഒന്ന് പറഞ്ഞു കൂടെ .. ഇനിയെങ്കിലും എന്നെ വിട്ടു അവന്മാര്‍ക്ക് പുതുതായി കോളേജില്‍ ചേര്‍ന്ന എക്കണോമിക്സിലെ ട്രീസയെയോ ,ബോട്ടണിയിലെ മുട്ട് വരെ മുടിയുള്ള സുന്ദരിയായ പാവതിയെയോ നോക്കിക്കൂടെ ? ട്രീസ ഒരിക്കലും പ്രേമിക്കില്ല എന്ന് ശപഥം ചെയ്തിട്ടുണ്ടത്രേ .. നല്ല അംഗലാവണ്യം ഉള്ള അവള്‍ ആഴ്ചയില്‍ ഒരിക്കല്‍ വിസ്തരിച്ചു കുളിക്കാനായി മീനച്ചിലാറ്റില്‍ പോകുമ്പൊള്‍ , ആറ്റില്‍ വക്കിലെ മരച്ചില്ലകള്‍ ഒടിഞ്ഞു ധാരാളം യുവാക്കള്‍ ആറ്റില്‍ വീണു ഒലിച്ചു പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു .

ഇക്കാ കൂടുതല്‍ എഴുതുന്നില്ല , കണ്ണീരു വീണു കുതിര്‍ന്ന ഈ കത്ത് ഞാന്‍ നിര്ത്തുന്നു ..എത്രയും പെട്ടെന്ന് എന്നെ വാഴക്കൊടന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കുക .. ഒറ്റയ്ക്ക് വരാന്‍ ഭയം ആണെങ്കില്‍ കോളേജിലെ ഏതെങ്കിലും ഹനുമാന്‍മാരെ കൂട്ടി വരിക .ലങ്കാ ദഹനം നടത്തി ഈ സീതയെ രക്ഷിക്കുക ...
എന്ന് വിരഹാര്‍ദ്രയായ സൂറ

Jul 4, 2009

ഗോഡ് ബ്ലെസ്സ് അമേരിക്ക

ഇന്ന് ജൂലൈ 4 .

1776 ജൂലൈ നാലാം തീയതി ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ നിന്നും അമേരിക്ക വിമുക്തമാകുന്നു .ഇന്നും വളരെ ആഘോഷപൂര്‍വ്വം ആ ദിനം ഇവിടെ കൊണ്ടാടുകയാണ് .ഈ കോളേജ് ഒരു ഇന്റര്‍നാഷണല്‍ കോളേജ് ആയതിനാല്‍ കോളേജിന് ഇന്ന് അവധിയായിരിക്കും

GOD BLESS AMERICA

IN GOD WE TRUST


Jul 2, 2009

ഒരു മഹാ പ്രസ്ഥാനം

പ്രിയപ്പെട്ട കുട്ടികളെ

കൂടുതലായി കൊച്ചു വര്‍ത്തമാനങ്ങളോ തമാശകളോ ഇല്ലാത്ത ഒരു ക്ലാസ്സ്‌ ആണിന്ന്..അത് കൊണ്ട് തന്നെ വിഷയത്തിലെക്ക് കടക്കാം...

ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് ഒരു മഹാ പ്രസ്ഥാനത്തെ പറ്റിയാണ്... ഒരു പ്രപഞ്ചം...അല്ലെങ്കില്‍ ഒരു ലോകം... ഒരു സംഭവം തന്നെയായ ഒരു വ്യക്തിയെ പറ്റിയാണ് ഇന്നത്തെ ക്ലാസ്സ്‌..

അല്ല ടീച്ചറെ...അപ്പൊ..

ആരാ ആരാ ഇവിടെ ശബ്ദമുണ്ടാക്കിയെ...

ടീച്ചറെ അത് ഓനാ ആ വാഴക്കോടന്‍...

വാഴക്കോടാ സ്റ്റാന്‍റപ്പ് അപ്പ ആന്‍റ് ഗെറ്റ് ഔട്ട്..

അപ്പൊ ക്ലാസ്സ്‌ തുടങ്ങാം... ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു... ഈ ക്ലാസ്സ്‌ കഴിയുന്നത് വരെ ആരും മിണ്ടാന്‍ പോലും പാടില്ല... ശ്വാസം പോലും വിടാതെ ഈ മഹാ വ്യക്തിയെ കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കണം... ജീവിതത്തില്‍ ആ മഹാന്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍കൊണ്ട് ഓരോ നിമിഷവും ജീവിക്കണം...

ആ മനുഷ്യന്റെ ഒരു ഫോട്ടൊ നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരാം... ഇതാ ഇങ്ങോട്ട് നോക്കു‌...



കാപ്പിലാന്‍..

ശ്.. ശ്... ആ പേര് പോലും നമ്മള്‍ മയത്തില്‍ പറയണം... വെറും കാപ്പിലാനല്ല... മഹാ ഗവി കാപ്പിലാന്‍..

അപ്പൊ എല്ലാരും പുസ്തകത്തിന്‍റെ ഒന്നാമത്തെ പാഠം തുറക്ക്‌... ഞാന്‍ വായിക്കാം... എല്ലാരും സസൂക്ഷ്മം ശ്രദ്ധിച്ച്‌ കേള്‍ക്കണം...

ഒരിടത്തോരിടത് കേരളമെന്നൊരു നാടുണ്ടായിരുന്നു... അവിടെ മഹാന്മാരായ പല വിധ ജനങ്ങളും ജനിച്ചിരുന്നു... കാപ്പില്‍ എന്ന സ്ഥലത്താണ് മഹാ ഗവി കാപ്പിലാന്‍ ജനിച്ചു വളര്‍ന്നത്...താന്‍ ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത്രയായത്തില്‍ അങ്ങേയറ്റം ദുഖിതനായിരുന്നു ചെറുപ്പം തൊട്ടേ ഗവി... തന്‍റെ സര്‍ഗാത്മക കഴിവുകള്‍ സ്വാതന്ത്ര സമരത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ അത്യന്തം വ്യസനത്തിലായിരുന്നു ഗവി എല്ലായ്പ്പോഴും... ജീവിത പ്രാരാബ്ദങ്ങള്‍ കാരണം ഇന്ത്യാ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗവി കറങ്ങി കൊണ്ടിരുന്നു...

അങ്ങനെയിരിക്കെയാണ് ഗവിയെ ആരോ ഗള്‍ഫ്‌ മണലാരണ്യത്തിലെക്ക് കൊണ്ട് പോയത്‌... അവിടെ പോയാല്‍ ഇനിയും താന്‍ കറുത്ത് പോകുമെന്നും ഉയരം കുറയുമെന്നും അവസാനം താന്‍ ഒരു കുള്ളനായി പോകുമെന്നും ഭയപ്പെട്ട ഗവി വണ്ടി വിയട്നാമിലെക്ക് തിരിച്ചു വിട്ടു...

അപ്പോഴും തന്‍റെ സര്‍ഗാത്മകത അദ്ദേഹത്തെ വിഷമിപ്പിച്ച് കൊണ്ടിരുന്നു...അവിടവിടെയായി കാണുന്ന പഴത്തോലിയെ പറ്റിയും കുറ്റിച്ചൂലിനെ പറ്റിയും എന്തിനേറെ പറയുന്നു കുടിക്കാന്‍ കൊടുക്കുന്ന പച്ച വെള്ളത്തെ പറ്റിയും ഗവി വാചാലനായി...

ഇതിനിടയില്‍ തന്നെ ഗവിയുടെ കല്യാണവും കഴിഞ്ഞു...അത് കൊണ്ടാണോ എന്നറിയില്ല സര്ഗാത്മകതക്ക് കുറച്ച കുറവ് വന്നു... ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അതിന്‍റെ ഉപോല്പന്നമായി ഗവി അച്ചനായി...

ആയിടക്കാണ് ഗവി ബൂലോകത്തേക്ക് അടുക്കുന്നത്... പതിയെ ബൂലോകത്ത് തന്‍റെ സ്ഥാനം ഗവി ഉറപ്പിച്ചു... ആശ്രമവും ആല്‍ത്തറയും പിന്നെ കൊളേജും തുടങ്ങി ബൂലോകത്തെ തന്‍റെ കൈപിടിയിലോതുക്കി... ബൂലോകത്ത് എപ്പോഴും ഒരു സഹായ നിറ സാന്നിധ്യമായി ഗവി തിമിര്‍ത്താടി...

ടീച്ചറെ ചായ...

ഏതു കുശിനിക്കാരനായാലും പകലനായാലും ശരി... ഈ ക്ലാസ്സില്‍ ശബ്ദാമുണ്ടാകിയത്തിനു ഒരു ശിക്ഷ തരാന്‍ പോകുകയാണ്... ആ ചൂടുള്ള ഗ്ലാസ്സ്‌ ഉള്ളം കയ്യില്‍ പിടിച്ച ക്ലാസ്സ്‌ കയ്യുന്നത് വരെ വാതിലിന്‍റെ പുറത്ത്‌ നിക്ക്...

എല്ലാവരെയും ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു... ഈ ക്ലാസ്സിനിടയില്‍ വല്ല വേണ്ടാതീനവും ചെയ്‌താല്‍, പ്രത്യേകിച്ച് കനലിനോട് , ആ സൂറാന്റെ കാലിലിലെങ്ങാനും തോണ്ടാന്‍ പോയാല്‍, രക്ഷിതാവിനെ കൊണ്ട് വന്നാലെ ക്ലാസ്സില്‍ കേറ്റുകയുള്ളൂ...

അപ്പൊ പറഞ്ഞു വന്നത്... കാപ്പിലാന്‍.... ഗവി ബൂലോകത്ത് അങ്ങനെ തിളങ്ങി കൊണ്ടിരുന്നു... സൂറാന്റെ അപ്പനായി... കോളേജിലെ വൈസ് പ്രിന്‍സിയായി...ആശ്രമത്തിലെ സ്വാമിയായി...

ഇതിനിടയില്‍ ഗവി പുസ്തകങ്ങള്‍ എഴുതാനും സമയം കണ്ടെത്തി... നിഴല്‍ ചിത്രങ്ങളെന്നും നിഴലില്ലാത്ത ചിത്രങ്ങളൊന്നും വിവേചനമില്ലാതെ ഗവി ഭാരതത്തിന്റെ അഭിമാനമായി...

ഇനി ആര്‍കേലും വല്ല സംശയങ്ങളും ഉണ്ടേല്‍ ചോദിക്കാം...

ടീച്ചറെ ഞാന്‍ ഈ ഗ്ലാസ്സ്‌ താഴെ വെക്കട്ടെ...

ആ ..പകലാ നീ ഇവിടത്തെ കുശിനിയാനെലും അന്തവും കുന്തവും ഇല്ലാതെ ചായ കൊണ്ട് വരരുത്... മനസ്സിലായല്ലോ....ആ ...

സൂത്രന്‍: അല്ല ടീച്ചറെ ഈ ഗവിക്ക് സംഗതി ശരത്തിന്റെ ഒരു ഛായ ഉണ്ടെന്നു കേള്‍ക്കുന്നു..അത് ശരിയാണോ?

സൂത്രാ... ഒരാളെപ്പോലെ ഏഴു പേരുണ്ടാവും എന്നല്ലേ നമ്മളൊക്കെ ചെറുപ്പത്തില്‍ കേട്ടത്‌... അപ്പൊ
അത് ശരിയായിരിക്കാം... പ്രത്യേകിച്ചും ലോകം അറിയുന്ന ഗവിയുടെ ഛായ ഉണ്ടാകുന്നത് ശരത്തിന് ഒരു ഭാഗ്യം തന്നെ അല്ലെ...

prayan ‍: ഈ ഗവിക്ക് ഇപ്പൊ എത്ര വയസ്സായി?

ആള് "മദ്യ" വയസ്കനാനെലും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്...
ഇനി വല്ല സംശയവും...

ഓ കെ ... അപ്പൊ ഇന്നത്തെ സമയം തീരാറായി... ഇനി അടുത്ത ക്ലാസ്സില്‍ ഒരു പുതിയ ലിഫ്റ്റ്‌ ടെക്നോളജി പ്രസ്ഥാനവുമായി കാണാം...

നന്ദി നല്ല നമസ്കാരം...:

Jun 30, 2009

ഡോക്ടേര്‍സ് ഡേ..



സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...


പന്നിപ്പനിയായും മലമ്പനിയായും ചികുന്‍ ഗുനിയകളായും രോഗങ്ങള്‍ ആര്‍ത്തു തിമിര്‍ക്കുമ്പോള്‍ കയ്യിലൊരു സ്റ്റതസ്കൊപ്പുമായി നേരിടാനിരങ്ങുന്ന ഓരോ വൈദ്യനും ആശംസകള്‍...

രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....

ഞമ്മളും...പിന്നെ സൂറാനും

--------------------------------


സൂറ ഇന്നലെയെന്റെ ചെവിയില്‍ ഒരു കൂട്ടം മന്ത്രിച്ചു.

“ഇക്കാ..ഇക്കാനെയെനിക്ക് പെരുത്തിഷ്ടാ”

ഞാന്‍ പറഞ്ഞു..“മോളെ അത് ശരിയാവൂല.. അന്നെ കിനാവ് കണ്ടുകൊണ്ട് നടക്കുന്ന സൂത്രനെ നീ നിരശപ്പെടുത്തരുത്”

“ആ ഇമ്മിണി പോന്ന ശെയ്ത്താന്റെ കാര്യം മാത്രം ഇക്കയെന്നോട് പറയരുതിക്കാ”

“മോളെ നീ നല്ലോണം ആലോശിക്ക് ഓന് ഇപ്പം എന്താ ഒരു കുറവ്, ഓന്‍ അന്നെ സ്നേഹിക്കണുണ്ടെന്ന് എന്നും വന്ന് പറയൂലേ?”

“ഓന് ആ വസുമതീയോടും കാര്‍ത്തീനോടും ഇതു തന്ന്യാ പറേണതെന്ന് നമ്മക്കറിയാം”

“അന്നാ പിന്നെ അനക്ക് ആ ചാണൂനെ പ്രേമിച്ചൂടെ?”

“ഓന്റെ ചിരി കേക്കുമ്പോഴേ നമ്മക്ക് ഓക്കാനം വരും.. ഒരീസം നമ്മടെ ഓക്കാനം കണ്ട് നമ്മടെ ഉമ്മാ വരെ സംശയിച്ചൂ...”

“അന്നാ അനക്ക് ആ വാഴക്കോടന്റ് കുവൈറ്റ് അളിയനെ .....”

“ഇക്കാ അത് മാത്രം പറയരുത്.. സത്യത്തില്‍ ആ വായക്കോടന്‍ നമ്മളെ അയാടെ കുവൈറ്റ് അളിയന് നിക്കാഹ് കഴിച്ച് കൊടുക്കാന്ന് പറഞ്ഞ് ഒരു പാട് കായ് വാങ്ങീട്ടൊള്ള കാര്യം നമ്മക്കറിയാം.. ഓനെന്നെ കൊണ്ട് വില്‍ക്കും.. കുവൈറ്റിലെ വല്ല അറബീനും.. ഇക്കാക്ക് നമ്മളെ വേണ്ടെങ്കി പറ.. നമ്മള് വല്ല പൊയേലും ചാടി ചത്തോളാം..”

“അങ്ങനെ പറയല്ല് സൂറാ, അനക്ക് വേണ്ടി കവിതയും എയുതിക്കോണ്ട് ഒരുത്തന്‍ വന്നിട്ടില്ലേ? ടൈയും കോട്ടൊക്കെ ഇട്ട് ? ഓനെ അനക്ക് പ്രേമിച്ചൂടെ?”

“വേണ്ടിക്കാ...അയാളെകൊണ്ട് അതൊക്കെ എയുതിപ്പിക്കുന്നത് ആ കാപ്പിലാ മാഷാ.. അതല്ലേ അതൊക്കെ നിയലിലെ ഗവിത പോലിരിക്കണേ? ഇക്ക ഇപ്പം പറയണം ഇങ്ങളെന്നെ നിക്കാഹ് കഴിക്കുവോ ഇല്ലയോ?”

“അത് സൂറാ... നമ്മളിപ്പം എങ്ങനാ അന്റെ മൊഖത്ത് നോക്കി പറയണെ... അന്റെ മൊഹബ്ബത്ത് യഥാര്‍ത്ഥമാണോന്നറിയാന്‍ വേണ്ടിയല്ലേ, നമ്മളിതൊക്കെ ചോദിച്ചേ... ഇങ്ങടുത്ത് വാ.... നമ്മള് ആ ചെവി പറയാം.”

“പറയിക്കാ...”

“ഇങ്ങോട്ട് മ്മിണി കൂടി അടുത്ത് നിക്കാങ്കീ .. നമ്മള് പറയാം ”

“ശ്ശോ വല്ലോരു കാണും... ഈ ഇക്കാന്റെ കാര്യം... ഞമ്മള് പോവാണ്.”

“അപ്പോ അനക്ക് അത് കേക്കണ്ടേ? നീ ഇങ്ങട്ട് അടുത്ത് നിക്കെന്റെ സൂറാ”

“ഇല്ല ഞമ്മക്ക് വയ്യാ.... ഞമ്മക്ക് പോണം ഇക്കാ... ല്ലേങ്കീ നിങ്ങള് ബേഗം പറയോ?”

ഞമ്മള് പറയാന്ന് പറഞ്ഞില്ലേ? അനക്ക് ന്താ പ്പം പയങ്കര ധിറുതി?

“ഞമ്മളെ പ്പം ഉമ്മാ അന്വേഷിക്കുന്നുണ്ടാവും.... കോളേജീന്ന് താമസിച്ച് ചെന്നാ ... ഞമ്മക്ക് ഉമ്മാന്റെ വായീന്ന് നല്ലത് കേക്കേണ്ടി വരും.. ഞമ്മള് പോകട്ടിക്കാ...”

“സൂറാ ഞമ്മക്ക് അന്നോട് പറയാനുള്ളത് കേക്കണ്ടേ?”

“ങ്ങള് പറയിക്കാ..”

“മ്മള് പറയാം... പക്ഷെ അയിനുമുമ്പ് നീ ഞമ്മക്ക് ഒരു കാര്യം തരണം.”

“ന്താ ഇക്കാ?”

“ഞമ്മക്ക് ഒരു മുത്തം വേണം അന്റെ ചുണ്ടീന്ന്... ഒരു പാട് നാളായിട്ട് ഞമ്മള് ആഗ്രഹിക്കുന്ന കൂട്ടാ അത്.”

“ഇക്കാ അതോക്കെ മ്മടെ നിക്കാഹിന് ശേഷം... ”

“സൂറാ ഞമ്മള് ... ഒരുപാട് ആശിച്ച് പോയെന്റെ മോളേ.. നീ ഞമ്മക്കത് തരൂലേ? ഒറ്റ പ്രാവശ്യം മതീ....പിന്നെ ഞമ്മള് നിക്കാഹിന് ശേഷേ... ചോയിക്കൂളൂ.”

“... കൊയഞ്ഞൂല്ലോ ....ന്റെ റബ്ബേ..”

“നീ ഇങ്ങ് അടുത്ത് വാ ന്റെ ചക്കരേ”

“ഇനി ദാ ഞമ്മടെ ചെള്ളേല് ആ .... ആ പോരട്ട് ...”


.............

“കാപ്പിലാന്റെ കവിതകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്?”
കനലു പറയൂ... പ്രയാന്‍ ടീച്ചര്‍ ചോദ്യം ആവര്‍ത്തിച്ചു.

ടോ... കനല്‍.... തന്നോടാ ചോദിച്ചത്? താന്‍ എന്താ ക്ലാസിലിരുന്ന് സ്വപ്നം കാണുകയാ?

...... നല്ല സുറമയെഴുതിയ നീണ്ട കണ്ണുകള്‍... തക്കാളിപ്പഴം പോലെയുള്ള കവിളുകള്‍, ചന്തിക്കൊപ്പം മുടി

ഹ ഹ ഹ്ഹ
ക്ലാസില്‍ ഒരു കൂട്ടചിരി കേട്ടു ഞെട്ടിപ്പോയി

സൈലന്‍സ്.... സൈലന്‍സ്...

അണ്ടി പോയ അണ്ണാന്‍ (ഗവിത)


ഇന്നും ഞാന്‍ സൂറയെ കാത്തിരുന്നു
ഈ കോളേജില്‍ മൈതാനത്തേകനായ് !
എത്ര സ്വപ്നം നെയ്തു തീര്‍ത്തു ഞാന്‍ !
എന്തെ ഇന്നും വരാഞ്ഞവള്‍ ഇനിയും ?

കുഞ്ഞീവിയോടൊപ്പം അന്നാദ്യമായ്‌
കൊലുസണിഞ്ഞ പാദങ്ങളാല്‍ ഈ
കൊളേജിന് പടിയവള്‍ കേറിയപ്പോള്‍
കണ്കള്‍ ഇടഞ്ഞുവോ ഞങ്ങള്‍ തന്‍ ?

അറിയില്ലയെന്കിലും
അറിയാതെ അനുരക്തനായി ഞാന്‍ ഹോ !
അപ്സരസ്സ് തോല്‍ക്കുമാ നുണക്കുഴികളില്‍
ആ കഥ പറയുന്ന കണ്‍കളില്‍ , ചെഞ്ചുണ്ടില്‍ !

കനലും ,സൂത്രനും ശിവയും മറ്റനേകരും
ചാണക്യ സൂത്രവുമായി പിന്നില്‍ നടന്നിടവേ,
എന്നില്‍ പിരിശപ്പെടാന്‍ കാരണമൊരു വേള
അവള്‍ക്കൊത്തൊരു കോമള ഗാത്രന്‍ ഞാന്‍ !
തിരയും തീരവും പോലെ ,
അന്തി കള്ളും അച്ചാറും പോലെ !

ആദ്യാമാദ്യം അടുത്ത് വന്നില്ല അവള്‍ ,
അന്ന് ഒരു നാള്‍ അവളുടെ കാതില്‍
മന്ത്രിച്ചു ഞാന്‍ പതിയെ നീയെന്‍ ഹൂറി
മെയ്യില്‍ നമുക്കൊരു "നിഴല്‍ ചിത്ര"മെഴുതണം.

അന്ന് മലയാളം ക്ലാസ്സില്‍
കാപ്പിലാന്റെ കവിത കേട്ട്
ആപ്പിലായതും ; IT ക്ലാസ്സില്‍
ചാറ്റ് ചെയ്തതും ; ഇടത്തോട്ടല്പം ചായ്‌വുള്ള
അനില്‍ @ബ്ലോഗിന്റെ സെമിനാറില്‍
ഉറക്കം വന്നെല്ലാവരും
വലത്തോട്ട് ചാഞ്ഞപ്പോള്‍
എന്‍ വിരലിനാല്‍ നിന്‍ കവിളില്‍
ഞാന്‍ അറബി എഴുതിയതും നീ മറന്നുവോ ?
-----------------------
പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീട്ടു ഞാന്‍
ദൂരെ നിന്നതാ സൂറ വരുന്നു
കൂടെ കുഞ്ഞീവിയും
കാലന്‍ കുടയുമായ്‌ വാഴക്കോടനും .
സൂറ എന്നരികില്‍ എത്തിയപ്പോള്‍
അപകടം മണത്തു ഞാന്‍
ഹൃദയം പെരുമ്പറ കൊട്ടി .

ഇക്കാ .. പൊറുക്കണം എന്‍
നിക്കാഹ് കഴിഞ്ഞു , ഒരറബിയുമായി
ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല
ഇനി ഒരു ജന്മത്തില്‍ ചിത്രം വരക്കാം

എന്റെ കണ്ണില്‍ കയറുന്നിതാ ഇരുട്ട്
ചുറ്റും ആസുര നൃത്തമാടുന്നു കൂട്ടുകാര്‍
വാഴക്കൊടന്റെ കീശയില്‍ നിറയുന്നു റിയാല്‍
കുഞ്ഞീവിയില്‍ പരക്കുന്നു അത്തര്‍ പരിമളം !

ഞാന്‍ അണ്ടി പോയ അണ്ണാന്‍ കുഞ്ഞു
ആചാര്യനെപ്പോലെ വെറുതെയിരിപ്പൂ
പകലന്റെ പൊടി പിടിച്ച കാന്റീനില്‍
ഏകാന്ത പഥികനായ് ഇപ്പോള്‍ !
*******************************************
ഓ.ടോ
മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും !

Jun 26, 2009

നിഴല്‍ ചിത്രങ്ങള്‍ ഒരു പഠനം

കോളേജിലെ മലയാളം വിഭാഗം കുട്ടികള്‍ക്ക് പഠിക്കുവാനായി മഹാഗവി ഗ്യാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന ഗവിതാ സമാഹാരം തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ .കുട്ടികള്‍ക്കും സന്തോഷമാകും എന്ന് കരുതുന്നു . ബ്ലോഗേര്‍സ് കോളേജിലെ കുട്ടികള്‍ക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് നിന്നും പരമേശ്വരി ടീച്ചര്‍  അയച്ചു തന്ന പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു .





Jun 25, 2009

മൈക്കള്‍ ജാക്സണ്‍ അന്തരിച്ചു

പോപ്പ് സംഗീതത്തിന്റെ രാജകുമാരന്‍ വിടവാങ്ങി .മൈക്കല്‍ ജാക്സന്‍ (50) നെ അല്പം മുന്‍പേ അബോധാവസ്ഥയില്‍ ലോസ് അഞ്ചലോസിലെ അശൂപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല . ജാക്സന്റെ മരണ കാരണം വെളിവായില്ല .അദ്ദേഹത്തിന് കാന്‍സര്‍ ആയിരുന്നു എന്ന വാര്‍ത്ത‍ ജക്കോസിന്റെ സുഹൃത്തുക്കള്‍ തള്ളിക്കളഞ്ഞു .

അടുത്ത മാസം ലണ്ടനില്‍ പര്യടനം നടത്താനിരുന്നപ്പോള്‍ ആയിരുന്നു ഈ മരണം .ലോകമെമ്പാടും ആരാധകരും ,അതുപോലെ അപവാദങ്ങളും ജക്സന് ധാരാളമുണ്ടായിരുന്നു . കഴിഞ്ഞ കുറേനാളുകളായി ബഹറിനില്‍ ആയിരുന്നു .തിരികെ ലോസ് അഞ്ചലസില്‍ എത്തിയിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ .

സംഗീത പ്രേമികള്‍ക്ക് ഒരു തീരാ നഷ്ടമാണ് ജാക്സന്റെ വിയോഗം . ജാക്സണ് കോളേജിലെ എല്ലാ കുട്ടികളുടെയും ആദരാഞ്ജലികള്‍ .

Jun 23, 2009

ശ്ശൊ..ഇവമ്മാരെ കൊണ്ട് തോറ്റു!( IT ക്ലാസ്സ്‌ ഒന്നാം ദിവസം)

ബ്ലോഗേഴ്സ് കോളേജിലെ IT ക്ലാസ്സ്‌ കൈകാര്യം ചെയ്യണം എന്ന് പ്രിന്‍സിപ്പാള്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു !.
"കോളേജില്‍ ചേര്‍ന്നിട്ട് കുറച്ചു ദിവസം അല്ലെ ആയുള്ളൂ ..ഇന്ന് തന്നെ ക്ലാസ്സ്‌ എടുക്കണോ പ്രിന്‍സിപ്പല്‍ മുത്തച്ചോ.. ? അതും ഒരു വിദ്യാര്‍ഥിയായ പ്യാവം ഞാന്‍ ? "

"അതേയ് IT ക്ലാസ്സ്‌ എടുക്കാന്‍ ഒരുത്തനേയും കിട്ടിയിട്ടില്ല .. തന്തമാര്‍ കംപ്ലൈന്റ്റ്‌ പറിണൂ... താന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂന്നെ ..പിള്ളാര്‍ക്ക് വല്യ വിവരം ഒന്നും ഇല്ല ....വല്ല മൌസോ ക്യാറ്റോ കാണിച്ചു കൊടുത്താല്‍ മതി ആചാര്യനെപ്പോലെ വെറുതെ ഇരിക്കുന്ന വഹകളാണ് ഒക്കെ " ..പ്രിന്‍സിപ്പല്‍ മുത്തച്ഛന്‍ ധൈര്യം തന്നു

IT ക്ലാസ്സിന്റെ ആദ്യ രാത്രിയില്‍ (evening ക്ലാസ്സ്‌ ആണ് ) ഞാന്‍ ഹാര്‍ഡ്‌വെയര്‍ lesson ആണ് എടുത്തത്‌ . കൂടുതല്‍ പേരും മണ്ടന്മാര്‍ ആയതിനാല്‍ സിമ്പിള്‍ ആക്കി ക്ലാസ്സ്‌ എടുത്തു തുടങ്ങി

ക്ലാസ്സില്‍ നിന്നും .....

ഇനി നമുക്ക്‌ RAM എങ്ങിനെ വര്‍ക്ക്‌ ചെയ്യുന്നു എന്ന് നോക്കാം .. Random Access Memory കമ്പ്യുട്ടറിന്ടെ വര്‍ക്കിംഗ്‌ സ്പീടുമായി നേരിട്ട ബന്ധമുള്ള ഒന്നാണ് , ഉദാഹരണത്തിന് ഇത് നമ്മുടെ ഡൈനിങ്ങ്‌ ടേബിള്‍ പോലെയാണ് . ഡൈനിങ്ങ്‌ ടേബിള്‍ വലുതായാല്‍ നമുക്ക്‌ ഒരു പാട് വിഭവങ്ങള്‍ അതില്‍ നിരത്തി വെക്കാം . ആവശ്യമുള്ളത് അപ്പപ്പോള്‍ എടുത്തു കഴിക്കാം , എന്നാല്‍ ചെറിയ ഡൈനിങ്ങ്‌ ടേബിള്‍ ആയാല്‍ കുറച്ചു മാത്രമേ അതില്‍ ലോഡ് ചെയ്യാന്‍ കഴിയൂ അപ്പൊ പിന്നെ ഓരോരോ വിഭവങ്ങള്‍ക്ക് ഓരോ പ്രാവശ്യവും അടുക്കളയില്‍ (ഹാര്‍ഡ് ഡിസ്ക് ) പോയി എടുത്തു കൊണ്ട് വരാന്‍ ഉള്ള സമയം എടുക്കും ..eating അഥവാ വര്‍ക്കിംഗ്‌ സ്ലോ ആകും . വലിയ ടേബിള്‍ ആയാല്‍ ബിരിയാണി, ചമ്മന്തി , മുട്ടക്കറി , തുടങ്ങി എത്ര അപ്ലിക്കേഷന്‍ നും ഒരേ സമയം ലോഡ് ചെയ്യാം .. ഒരേ സമയം വര്‍ക്കു ചെയ്യാം ഹാങ്ങ്‌ ആവാതെ ..

എല്ലാവര്ക്കും മനസ്സിലായോ ..
ഓ ....
എന്നാ ചോദ്യം ചോദിക്കാം.. RAM എന്നാല്‍ എന്ത് ?ശരിയായ definition പറയുക .

വാഴക്കോടന്‍: കോഴി ബിരിയാണി .
ബോണ്‍സ്: അല്ല.. ചമ്മന്തി
രഘുനാഥന്‍ : ഡൈനിങ്ങ്‌ ചെയര്‍
ചാണക്യന്‍ : ഞാന്‍ പറയാം മാഷെ ..മുട്ടക്കറി .

മണ്ടശ്ശിരോമണിക്ള്‍് തന്നെ..! ഒരു ഉദാഹരണം പറഞ്ഞു ഞാന്‍ കുടുങ്ങി

'ആ അതൊക്കെ പോട്ടെ , ഇനി നമുക്ക്‌ mother board നെ കുറിച്ച് പറയാം ..

"ങുചും ങുചും..എനിച്ചു അമ്മേനെ കാണണം " ആരൊക്കെയോ കരയുന്നു

നല്ല കഥ .....മദര്‍ ബോര്‍ഡിനെ പറ്റി ക്ലാസ്സ്‌ എടുക്കുന്നതെങ്ങിനെ പിന്നെ ..? മദര്‍ എന്ന് കേട്ടപ്പോഴേ അമ്മേനെ കാണണം എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചിലായി സൂത്രന്‍, കനല്‍ ,പറയാന്‍ , ദിനേശന്‍ മുരളിക..നാസ് തുടങ്ങി പിഞ്ചു മനസ്സുള്ള "തന്ത" കുട്ടികള്‍ , മുട്ടായി തരാം എന്നൊക്കെ പറഞ്ഞിട്ടും കരച്ചില്‍ മാറിയില്ല .

അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക്‌ മദാമ്മമാരുമായി ചാറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിക്കാം..അത്ഭുതം !!!!! സ്വിച്ച് ഇട്ട പോലെ കരച്ചില്‍ നിന്നു.!!!
പറയട്ടെ ..ചാറ്റിങ് പഠനത്തിന്‌ ശേഷം ഇപ്പോള്‍ IT ക്ലാസ്സിനായി എന്നും തിക്കും തിരക്കും ആണ് . മാഷ് എത്തുന്നതിനു മുമ്പേ പിള്ളാര്‍ എത്തി ചാറ്റ് തുടങ്ങും .. filipine, thailand , ഓസ്ട്രേലിയ തുടങ്ങിയ ചാറ്റ് റൂമുകള്‍ ആണ് ഭാഷ അറിയില്ലെങ്കിലും കൂടുതല്‍ പഥ്യം ! lol , come on , nice , cute , nice dress, wow ,show me more ,aahhh.. more.. .. തുടങ്ങി അല്പം ചില english പദങ്ങള്‍ മാത്രം പഠിച്ചു വെച്ചിട്ടുണ്ട് . അവര്‍ക്ക് അതൊക്കെ മതിയത്രേ !

ഇന്നു രാവിലെ ചെന്നപ്പോഴുണ്ട് കാപ്പിലാന്‍ സര്‍ ഓഫീസ് റൂമില്‍ ഇരുന്നു ചാറ്റ് ചെയ്യുന്നു ഞാന്‍ വന്നത് പോലും അറിഞ്ഞില്ല ..പാവം പരിസരം പോലും മറന്നു ചാറ്റ് ചെയ്യുകയാണ് .. , പതിയെ ചെന്ന് നോക്കിയപ്പോള്‍ മാര്‍ഗരറ്റ്‌ എന്ന ഒരു പെണ്‍കുട്ടിയുമായി പൊരിഞ്ഞ ചാറ്റില്‍ ആണ് പുള്ളി .
അവളുടെ പ്രൊഫൈല്‍ 19 f texas .. ശ്വാസം വിടാതെ ടൈപ്പ് ചെയ്യുകയാണ് കാപ്പിലാന്‍ .
അവിടെ നിന്നു വന്നു ക്ലാസ്സ്‌ റൂമില്‍ എത്തിയപ്പോള്‍ അവിടെയതാ അനില്‍@ബ്ലോഗ്‌ ചാറ്റ് ചെയ്യുന്നു . പതിയെ അനിലിന്റെ അടുത്തെത്തിയപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത് .. അനില്‍ ന്റെ പ്രൊഫൈല്‍ മാര്‍ഗരറ്റ്‌ 19 f, texas എന്നാണ് . എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ്ട് പുള്ളി പ്രൊഫൈലില്‍ (പുതിയ മോഡല്‍ ലാപ്ടോപ് പോലത്തെ ഫുള്ളി transparent ആയ ഒരു ഫോട്ടോ) അമ്പട കള്ളാ.. അനിലേ ..അപ്പൊ നീ ആ കാപ്പിലാന്‍ സാറേ ചാറ്റ് ചെയ്തു പറ്റിക്കുകയാണ് അല്ലെ ...പാവം അവിടെ dictionary വച്ച് നീ അടിക്കുന്ന മുറി ഇംഗ്ലീഷിന്റെ അര്‍ഥം തപ്പുകയാണ്‌ ... പുള്ളി വിചാരിച്ചത് മാര്‍ഗരറ്റ്‌ അമേരിക്കയിലെ കൊളോക്കിയന് ‍ഭാഷ പറയുകയാണെന്ന് .
.............................
ബാക്കി ഭാഗങ്ങള്‍ പിള്ളാര്‍ പറയും , അല്ല പിന്നെ..

Jun 19, 2009

ഈ മുട്ടകള്‍ ഇട്ടതു ആരെല്ലാം?

പിള്ളാരെ..അപ്പൊ നമുക്കു ഇന്നത്തെ ക്ലാസ്സ്‌ തുടങ്ങാം....


കോഴി ഇട്ട മുട്ട...ഇതാണ് സാധാരണ കാന്റീനില്‍ മുട്ടകറി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്





ഇതു കാന്റീനില്‍ തൊട്ടു കൂട്ടാന്‍ പുഴുങ്ങി എടുക്കുന്ന താറാവിന്റെ മുട്ട



ഇതു മീന്‍ ഇടുന്ന മുട്ട..മീന്‍ മുട്ട ഇടുന്നത് കാണാന്‍ തൊടുപുഴയില്‍ പോകണം അല്ലെങ്കില്‍ ചെറായി ബീച്ചില്‍ പോയി കടലില്‍ ചാടിയാലും മതി



ഇതാണ് ക്യാവിയാര്‍ (Caviar). പ്രത്യേക തരം മീന്‍ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം. വില..ഇന്‍റര്‍നെറ്റില്‍ കണ്ടത് 100 ഗ്രാമിന് 700 ഡോളറിന്റെ അടുത്ത്



ഇതു മുതല ഇടുന്ന മുട്ട...മുതലകുഞ്ഞു വിരിഞ്ഞിറങ്ങുന്നത് കാണാം. ഏത് മുതലകുഞ്ഞാണ് ഇരുന്നു മുട്ട ഇടുന്നത് സോറി ഉറക്കം തൂങ്ങുന്നത്?



ഇതു ഒരു പാമ്പ് മുട്ടയിടുന്ന ചിത്രം ആണ്. നമ്മുടെ നാട്ടില്‍ പാമ്പുകള്‍ വാളു വെക്കുന്നത് മാത്രമല്ലേ നമ്മള്‍ കണ്ടിട്ടുള്ളു?



ഇതു തവള മുട്ട. കൂട്ടത്തോടെ ഇടുന്ന ഈ മുട്ടകളില്‍ നിന്നാണ് വാല്‍മാക്രികളും മരമാക്രിയും ഒക്കെ ഉണ്ടായി വരുന്നതു.


ഇതു പല്ലി മുട്ട. കാന്റീനിലെ മുട്ടകറി പല്ലിമുട്ട കൊണ്ടാണോ ഉണ്ടാക്കിയത് അതോ മുട്ടകറിയില്‍ പല്ലി വീണു കിടന്നതാണോ എന്നറിയാന്‍ ഇതു സഹായിക്കും.



ഇതാണ് കാക്കമുട്ട. ഇന്റര്‍നെറ്റിലെ കാക്ക ഇട്ട മുട്ട ഇങ്ങനെ ആണ്. ഇനി നാട്ടിലെ കാക്ക ഇടുന്നതും ഇങ്ങനത്തെ തന്നെ ആണോ എന്നറിയാന്‍ ആരും കാക്ക കൂട്ടില്‍ നോക്കാന്‍ പോയി കൊത്ത് വാങ്ങരുത്.


ഇതാണ് കാക്കകൂട്. അതില്‍ ഒരു മുട്ട മാത്രം വലുതായി കണ്ടില്ലേ? അതാണ്‌ കുയിലാശാന്‍ കാക്ക ചേട്ടനെ പറ്റിച്ചു മുട്ട ഇട്ടിട്ടു പോയിരിക്കുന്നത്. കാക്കക്ക് എണ്ണാന്‍ അറിയാത്തത് കുയിലിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ മുട്ട എടുത്തു കാക്ക ഓംലെറ്റ്‌ ഉണ്ടാക്കിയേനെ.



ഇതു വളരെ പ്രത്യേക തരം മുട്ട ആണ്. നമ്മുടെ ബുഷേട്ടന്‍ അങ്ങേരുടെ തന്നെ ക്ലാസില്‍ ഇരുന്നിട്ട ഒരു വലിയ മുട്ട.





ഇതു കാന്റീനില്‍ സ്ഥിരമായി മുട്ട കൊണ്ടു വില്കുന്ന കോളേജിലെ ഒരു സ്ടുഡെന്റ്റ് കെമിസ്ട്രി ക്ലാസ്സില്‍ ഇരുന്നു ഇട്ട മൂന്നു മുട്ടകള്‍ ആണ്. പൊരിക്കാന്‍ പറ്റില്ല ബുള്‍സ് ഐ ഉണ്ടാക്കാനും പറ്റില്ലാത്തത് കൊണ്ടു പുഴുങ്ങി എടുക്കാന്‍ പകലണ്ണന്‍ ആചാര്യനെ ഏല്പിച്ചിരിക്കുന്ന ഈ മുട്ടകള്‍ ഇട്ടതു ആരാണെന്ന് കണ്ടു പിടിച്ചാല്‍ അവര്‍ക്ക് സുറായുടെ വീട്ടില്‍ അടുത്ത ഞായറാഴ്ച മട്ടണ്‍ ബിരിയാണിയും കോഴി പൊരിച്ചതും!!

Jun 18, 2009

ബ്ലൈസ് പാസ്കല്‍

ആദ്യ മെക്കാനിക്കല്‍ കണക്ക് യന്ത്രം



ബ്ലൈസ് പാസ്കല്‍ തന്റെ ആദ്യ കണക്ക് തൊട്ടുകൂട്ടല്‍ യന്ത്രവുമായി

ചരിത്രത്തിന്റെ ചില നാഴികക്കല്ലുകള്‍ .അതില്‍ പ്രധാനിയായിരുന്നു ബ്ലൈസ് പാസ്കല്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ .ഇന്ന് ജൂണ്‍ 19 . ഇത് പോലുള്ള ഒരു ദിവസമായിരുന്നു ഫ്രാന്‍സില്‍ പാസ്കല്‍ ജനിച്ചത്‌ . അതുപോലുള്ള മറ്റൊരു ഓഗസ്റ്റ്‌ 19 ന് അദ്ദേഹം ഈ ലോകത്തോട്‌ യാത്ര പറയുകയും ചെയ്തു .1623 മുതല്‍ 1662 വരെയുള്ള 39 വര്‍ഷക്കാലത്തെ ജീവിതത്തിനുള്ളില്‍ ശാസ്ത്ര ലോകത്തിനും ആത്മീയ ലോകത്തിലും പല സംഭാവനകളും അദ്ദേഹം നല്‍കി .
1642-ന് പാസ്കല്‍ നിര്‍മ്മിച്ച മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ആദിമ രൂപം .വാണിജ്യപരമായി വളരെ വിജയിക്കുവാന്‍ സാധിച്ചില്ല എങ്കിലും ഏകദേശം അമ്പതു മെഷീന്‍ അദ്ദേഹം നിര്‍മ്മിച്ചു . ഇതില്‍ കണക്ക് കൂട്ടാനും കുറയ്ക്കുവാനും മാത്രമേ സാധിച്ചിരുന്നുള്ളൂ . ഈ ആധുനികയുഗത്തില്‍ , കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ കൂടി കഴിയില്ല .അവിടെയാണ് നമ്മള്‍ പാസ്കലിനെ സ്മരിക്കുന്നത് .

നമ്മുടെ കേരളത്തില്‍ കമ്പ്യൂട്ടര്‍ വല്കരണം നടത്തിയ സമയം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു . തൊഴിലുകള്‍ നഷ്ടപ്പെടും എന്ന ഭീതിയായിരുന്നു എല്ലാവര്‍ക്കും .പക്ഷേ കമ്പ്യൂട്ടര്‍ വന്നതോട് കൂടി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയായിരുന്നു.അതെല്ലാം കഴിഞ്ഞ കഥകള്‍ . കഴിഞ്ഞ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ ആര്‍ക്ക് സമയം .കേരളത്തിലെ ഇടതുപക്ഷം തോല്‍ക്കുവാന്‍ കാരണം സി.ഐ .എ യുടെ ഇടപെടലുകള്‍ മൂലമാണ് എന്ന് വിശദീകരിക്കുന്ന ജയരാജന്മാരും ,അതിന് കൈയടിക്കാന്‍ സഖാക്കളും ഉള്ള കാലത്ത് ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കാണുമോ ആവോ ?

കട -വിക്കി

കള്ളത്തരം വെളിച്ചത്തായി !!!!


ആചാര്യന്റെ വാദം പൊളിഞ്ഞു .മുട്ടകറിയില്‍ നിന്നും കണ്ടടുത്ത പല്ലിയുടെ ചിത്രം .ബ്ലോത്രം റിപ്പോര്‍ട്ട്‌ ..

Jun 17, 2009

കറിയില്‍ ഗൗളി ഉള്ളതായി തോന്നാന്‍ കാരണം കാന്‍റീന്‍ ജോലിക്കാരുടെ തളര്‍ച്ച:പകല്‍ഗാരിയണ്ണന്‍

കോളജ്: കാന്‍റീനിലെ മുട്ടക്കറിയില്‍ ഗൗളിയെക്കണ്ടതായുള്ള വാര്‍ത്ത കാന്‍റീന്‍ മാനേജര്‍ പകല്‍ഗാരിയണ്ണന്‍ നിഷേധിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കാന്‍റീന്‍ ടീമിനൊപ്പം വിളിച്ച് കൂട്ടിയ സമ്യുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇതറിയിച്ചത്.

കഴിഞ്ഞ ഐ.പി.അല്‍ വേളയില്‍ കാന്‍റീനിലെ ജോലിക്കു പകരം അടുത്തുള്ള തട്ടുകടകളില്‍ പോയി നിരന്തരം മുട്ടക്കറിയും ബുള്‍സ് ഐയും ഉണ്ടാക്കി തളര്‍ന്നതിനാലാണ് കാന്‍റീന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ണായക വേളകളില്‍ മുട്ടക്കറി തയ്യാറാക്കാനാവാതെ പോയതെന്നും കാന്‍റീന്‍ ചീഫ് കോച്ച് കൂടിയായ പകല്‍ഗാരിയണ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുട്ടക്കറിയില്‍ കണ്ട സവോളയാണ് ഗൗളിയായി എല്ലാവരും തെറ്റി ധരിച്ചത്. ഇത് അടുത്ത മുട്ട സീസണോടെ മാറ്റാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഇതെച്ചൊല്ലി ക്യാപ്ടന്‍‍ എം.എസ്. കാപ്പിലോണീയെ മാറ്റേണ്ട കാര്യമില്ലെന്നും പകല്‍ ഗാരിയണ്ണന്‍ അറിയിച്ചു. മുട്ട ഓപ്പണര്‍ ചാണക്യ വേവാഗ് പരുക്ക് ഒളിച്ചു വെച്ച് കാന്‍റീനില്‍ കയറിയതാണോ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന ബ്ലോത്ര ലേഖകന്‍റെ ചോദ്യം കാന്‍റീന്‍ ചീഫ് കോച്ച് തള്ളിക്കളഞ്ഞു. അദ്ദേഹത്തിനു ഒളിച്ച് കയറേണ്ട കാര്യമില്ല. അദ്ദേഹം പ്രമുഖ ഓപ്പണറാണ്. അടുത്ത ഐ.പി.അല്‍ വേളയില്‍ ഈ രംഗത്തേക്കു വരുന്ന പുതിയ ഫ്രാഞ്ചൈസിയായ ട്രിവാന്‍ഡ്രം തട്ടുകടേഴ്സിനു വേണ്ടീ അദ്ദേഹം മുട്ട ഓപ്പണ്‍ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐ.പി.അലില്‍ അടുത്തുള്ള തട്ടുകടകളില്‍ പോയി മികച്ച പ്രകടനം നടത്തിയ പ്രയാന്‍ കൂജ എന്ന മികച്ച മുട്ട സ്പിന്നറെ രണ്ട് മത്സര വേളകളില്‍ കാന്‍റീനില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം തന്‍റേതല്ലായിരുന്നുവെന്ന് കോച്ച് തുറന്ന് പറഞ്ഞു. പ്രയാന്‍ മുട്ടകളുടെ പറ്റു കണക്ക് തെറ്റിയെഴുതിയതില്‍ ക്യാപ്ടന്‍ പ്രകോപിതനായിരുന്നു. ഇത്തവണ പാവപ്പെട്ടവന്‍ സിങ് മാത്രമാണ് ഭേദപ്പെട്ട ബൗളിങ് (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വൈദ്ഗ്ധ്യമേറിയ പരിപാടി)നടത്തിയത്.

തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസില്‍ പോയി മുട്ടക്കറിയുണ്ടാക്കാനുള്ള ടീമില്‍ നിന്ന് ഇത്തവണ ദിനോസര്‍ ശൈലിയില്‍ കുതിച്ചുയരുന്ന മുട്ടകളെ വെറുതെ നേരിട്ട ആചാര്യനെയും, തോളീനു പരിക്കേറ്റിട്ടും മൂന്നാം മത്സര വേളയിലും കാന്‍റീനില്‍ നിന്നു മാറാതെ നിന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് മുട്ട ബൗളര്‍ (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വിദഗ്ധന്‍) ഹരീഷിനെയും ബലമായി വിശ്രമിപ്പിക്കുമെന്ന് ക്യാപ്ടന്‍ കാപ്പിലോണീ പറഞ്ഞു.

യുവവാഴക്കോടനാണ് പുതിയ വൈസ് ക്യാപ്ടന്‍. ഇംഗ്ലണ്ടില്‍ വിശ്രമിക്കുന്ന ജെയിംസ് ബ്രൈറ്റ്കര്‍ തന്നെ കാന്‍റീനിലേക്ക് ഇത്തവണ പരിഗണിക്കേണ്ടെന്ന് അറിയിച്ചിരുന്നു. നിരന്തരം ബ്ലോഗ് ടൈപ്പ് ചെയ്ത അദ്ദേഹത്തിനു വിരലിനേറ്റ പരിക്ക് ഭേദമായില്ല. അടുത്ത നെതര്‍ലന്‍ഡ്സ് ഫുഡ്ഫെസ്റ്റ് പര്യടന വേളയില്‍ അദ്ദേഹം കാന്‍റീനിലെ ബുള്‍സ് ഐ വിഭാഗത്തിന്‍റെ ചുമതലയേറ്റെടുക്കും.

ഇംഗ്ലണ്ടിലെ മുട്ടക്കറിവെയ്പില്‍ പരിചയം കുറവുള്ള സൂത്രനേജയെ
കാന്‍റീനിലിറക്കിയ തന്ത്രം പാളിയെന്നും ക്യാപ്ടന്‍ പറഞ്ഞു. സൂത്രനേജക്ക് കാന്‍റീനില്‍ വന്ന സൂറയുടെ ബ്രേക്ക് ഫാസ്റ്റ് സ്പീഡ് കണ്ട് മുട്ടക്കറിയുണ്ടാക്കാനാവാതെ കുഴങ്ങിപ്പോയത് തന്‍റെ കുറ്റമല്ല എന്ന് ക്യാപ്ടന്‍ പറഞ്ഞു. ബോംബെയില്‍ മുട്ടക്കറിവെപ്പില്‍ ഓള്‍റൗണ്ട്റായ കനല്‍ നായരാണ് വെസ്റ്റ് ഇണ്ഡീസിനു പോകുന്ന കാന്‍റീന്‍ ടീമിലെ പുതുമുഖം. ഇടങ്കയ്യന്‍ ബ്രേക്ക് ഫാസ്റ്റ് സ്പെഷലിസ്റ്റ് അനില്‍@നോറ ഏറെനാളിനു ശേഷം ടീമില്‍ മടങ്ങിയെത്തുന്നുണ്ട്.
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍